ഇടുക്കി: തൊടുപുഴ സിവില്‍ സ്‌റ്റേഷനില്‍ കരാറുകാരന്റെ ആത്‌മഹത്യാശ്രമം. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറുടെ മുറിയില്‍ കയറിയാണ് കരാറുകാരന്‍ പെട്രോളൊഴിച്ച് ആത്‌മഹത്യാ ശ്രമം നടത്തിയത്. പണി തീര്‍ത്തശേഷം ബില്ല് മാറി നല്‍കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ആത്‌മഹത്യാശ്രമം.
ഒരുകോടി രൂപയുടെ കരാര്‍ നിര്‍മാണം പൂര്‍ത്തിയാക്കിയെങ്കിലും ബിൽ മാറി നല്‍കുന്നില്ലെന്നാണ് കരാറുകാരന്റെ ആരോപണം. എട്ട് മാസമായി ഓഫീസില്‍ കയറി ഇറങ്ങുകയാണെന്നും ഇതുവരെയും ബിൽ മാറി നല്‍കിയില്ലെന്നും കരാറുകാരൻ പറയുന്നു.
എന്നാൽ നിര്‍മാണ പ്രവര്‍ത്തികളില്‍ ചിലതില്‍ അപാകതകളുണ്ടെന്നാണ് കൃഷി വകുപ്പിന്റെ പ്രതികരണം. മേലുദ്യോഗസ്‌ഥര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചശേഷം മാത്രമേ ബില്‍ മാറിനല്‍കാനാകൂ എന്നും കൃഷി വകുപ്പ് അധികൃതർ പറയുന്നു.
അതേസമയം താന്‍ വലിയ കടത്തിലാണെന്നും ബില്ല് മാറിലഭിച്ചാല്‍ മാത്രമേ ജീവിതം മുന്നോട്ടു കൊണ്ടുപോകാനാകൂ എന്നുമാണ് കരാറുകാരന്‍ പറയുന്നത്.
Read Also: ജോസ് കെ മാണിയുടെ ‘ലവ് ജിഹാദ്’ പരാമർശം; എല്‍ഡിഎഫിന്റെ അഭിപ്രായമല്ലെന്ന് കാനം