ഒപ്പം പോകില്ലെന്ന് പെൺസുഹൃത്ത്; ഹൈക്കോടതിയിൽ യുവാവിന്റെ ആത്‍മഹത്യാ ശ്രമം

തൃശൂർ സ്വദേശിയായ വിഷ്‌ണുവാണ് കൈ ഞരമ്പ് മുറിച്ചു ആത്‍മഹത്യക്ക് ശ്രമിച്ചത്. യുവാവ് ഉൾപ്പെട്ട ഹേബിയസ് കോർപ്പസ് കോടതി പരിഗണിക്കുമ്പോഴായിരുന്നു സംഭവം.

By Trainee Reporter, Malabar News
kerala high court
Ajwa Travels

കൊച്ചി: കേരള ഹൈക്കോടതിയിൽ യുവാവിന്റെ ആത്‍മഹത്യാ ശ്രമം. തൃശൂർ സ്വദേശിയായ വിഷ്‌ണുവാണ് കൈ ഞരമ്പ് മുറിച്ചു ആത്‍മഹത്യക്ക് ശ്രമിച്ചത്. യുവാവ് ഉൾപ്പെട്ട ഹേബിയസ് കോർപ്പസ് കോടതി പരിഗണിക്കുമ്പോഴായിരുന്നു സംഭവം. പോലീസ് ഇടപെട്ട് ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. യുവാവിനൊപ്പം പോകില്ലെന്ന് പെൺസുഹൃത്ത് കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിഷ്‌ണു ആത്‍മഹത്യക്ക് ശ്രമിച്ചത്.

ഹേബിയസ് കോർപ്പസ് പരിഗണിക്കുന്ന ജസ്‌റ്റിസ്‌ അനു ശിവരാമന്റെ ചേംബറിന് പുറത്തായിരുന്നു സംഭവം. വിഷ്‌ണു കുറച്ചു നാളുകളായി പെൺസുഹൃത്തിനൊപ്പമാണ് താമസിക്കുന്നത്. അതിനിടെ, യുവതിയെ കാണാനില്ലെന്ന് കാട്ടി മാതാപിതാക്കൾ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്‌തു. ഹേബിയസ് കോർപ്പസിന്റെ അടിസ്‌ഥാനത്തിൽ നിയമ വിദ്യാർഥിനിയായ യുവതിയെ ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു.

കോടതിയിൽ ഹാജരായപ്പോൾ ആർക്കൊപ്പം പോകണമെന്ന് പെൺകുട്ടിയോട് കോടതി ചോദിച്ചു. മാതാപിതാക്കൾക്കൊപ്പം പോയാൽ മതിയെന്നായിരുന്നു പെൺകുട്ടിയുടെ മറുപടി. ഇതിൽ നിരാശനായ വിഷ്‌ണു ചേംബറിന് പുറത്തിറങ്ങിയതോടെ കൈ ഞരമ്പ് മുറിച്ചു ആത്‍മഹത്യക്ക് ശ്രമിക്കുകയായിരുന്നു. തുടർന്ന് ജസ്‌റ്റിസ്‌ ഇറങ്ങിവന്ന് പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാമെന്നും കത്തി താഴെയിടാനും ആവശ്യപ്പെട്ടു. പിന്നീട് വിഷ്‌ണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Most Read| മതവികാരം ആളിക്കത്തിച്ചു നേട്ടമുണ്ടാക്കാൻ ശ്രമം; ബിജെപിക്കെതിരെ എംകെ സ്‌റ്റാലിൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE