ന്യൂഡെൽഹി: കൊപ്രയുടെ താങ്ങുവില വർധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. 375 രൂപ വര്‍ധിപ്പിക്കാനാണ് കേന്ദ്രമന്ത്രിസഭാ യോഗം തിരുമാനിച്ചത്. തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾക്കുള്ള വിഹിതമായി 1221 കോടി അനുവദിക്കാനും കേന്ദ്രം തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് കൊപ്രയുടെ താങ്ങ് വില കൂട്ടാനുള്ള നിർദേശം പരിഗണിച്ചത്.
ഒരു ക്വിന്റല്‍ കൊപ്രയുടെ വില 10,335 രൂപയായി പുനർനിശ്‌ചയിക്കാൻ കേന്ദ്ര മന്ത്രി സഭാ യോഗം തീരുമാനിച്ചു. 2020ലെ നിരക്കാണ് പുതുക്കി നിശ്‌ചയിച്ചത്. കേരളം ഉള്‍പ്പെടെ 12 തീരദേശ സംസ്‌ഥാനങ്ങൾക്ക് തീരുമാനം ആശ്വാസമാകും. 18 സംസ്‌ഥാനങ്ങൾക്കായി ആകെ 12,351.5 കോടി രൂപ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾക്കുള്ള വിഹിതമായും കേന്ദ്രം അനുവദിച്ചു. കേരളത്തിന് 1221 കോടിയാകും ഇപ്രകാരം ലഭിക്കുക.
Read Also: ട്രാക്‌ടർ റാലിക്കിടെയുള്ള കർഷകന്റെ മരണം; അപകടത്തിൽ ഉണ്ടായ പരിക്ക് മൂലമെന്ന് യുപി പോലീസ്