കൊപ്രയുടെ താങ്ങുവില വർധിപ്പിച്ചു; 375 രൂപ കൂടും

By Staff Reporter, Malabar News
kopra-
Representational Image
Ajwa Travels

ന്യൂഡെൽഹി: കൊപ്രയുടെ താങ്ങുവില വർധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. 375 രൂപ വര്‍ധിപ്പിക്കാനാണ് കേന്ദ്രമന്ത്രിസഭാ യോഗം തിരുമാനിച്ചത്. തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾക്കുള്ള വിഹിതമായി 1221 കോടി അനുവദിക്കാനും കേന്ദ്രം തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് കൊപ്രയുടെ താങ്ങ് വില കൂട്ടാനുള്ള നിർദേശം പരിഗണിച്ചത്.

ഒരു ക്വിന്റല്‍ കൊപ്രയുടെ വില 10,335 രൂപയായി പുനർനിശ്‌ചയിക്കാൻ കേന്ദ്ര മന്ത്രി സഭാ യോഗം തീരുമാനിച്ചു. 2020ലെ നിരക്കാണ് പുതുക്കി നിശ്‌ചയിച്ചത്. കേരളം ഉള്‍പ്പെടെ 12 തീരദേശ സംസ്‌ഥാനങ്ങൾക്ക് തീരുമാനം ആശ്വാസമാകും. 18 സംസ്‌ഥാനങ്ങൾക്കായി ആകെ 12,351.5 കോടി രൂപ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾക്കുള്ള വിഹിതമായും കേന്ദ്രം അനുവദിച്ചു. കേരളത്തിന് 1221 കോടിയാകും ഇപ്രകാരം ലഭിക്കുക.

Read Also: ട്രാക്‌ടർ റാലിക്കിടെയുള്ള കർഷകന്റെ മരണം; അപകടത്തിൽ ഉണ്ടായ പരിക്ക് മൂലമെന്ന് യുപി പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE