തിരുവനന്തപുരം: ശബരിമലയിൽ സാധനങ്ങൾ വാങ്ങിയതിൽ അഴിമതിയുമായി ബന്ധപ്പെട്ട് പെൻഷൻ തടഞ്ഞു. മുൻ തിരുവിതാകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി വിഎസ് ജയകുമാറിന്റെ പെൻഷൻ ആനുകൂല്യങ്ങളാണ് തടഞ്ഞത്.
ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറായിരിക്കുമ്പോൾ ജയകുമാർ ക്രമക്കേട് നടത്തിയതായി ഓഡിറ്റിലും വിജിലൻസ് നടത്തിയ പരിശോധനയിലും നേരത്തെ കണ്ടെത്തിയിരുന്നു. 1.87 രൂപയുടെ ക്രമകേട് നടന്നെന്നായിരുന്നു കണ്ടെത്തൽ. ഇതേ തുടർന്ന് സസ്പെൻഷനിലായ ജയകുമാർ സർവീസിൽ വിരമിച്ചു. അന്വേഷണത്തിലെ കണ്ടെത്തലുകൾ ഏകപക്ഷീയമാണെന്നും തന്റെ ഭാഗം കൂടികേൾക്കണമെന്നും ആവശ്യപ്പെട്ട് ജയകുമാർ ദേവസ്വം ബോർഡിനെ സമീപിച്ചിരുന്നു.
എന്നാൽ ജയകുമാറിന്റെ വിശദീകരണം തൃപ്‌തികരമല്ലെന്നാണ് ബോർഡ് വിലയിരുത്തിയത്. ഇതിനെ തുടർന്ന് ദേവസ്വം ബോർഡിന് സംഭവിച്ച നഷ്‌ടങ്ങൾ നികത്താനായി പെൻഷൻ ആനുകൂല്യങ്ങൾ തടഞ്ഞുവെക്കാൻ തീരുമാനിച്ച് ഉത്തരവിറക്കുകയായിരുന്നു . മുൻ ദേവസ്വം ബോർഡ് മന്ത്രി വിഎസ് ശിവകുമാറിന്റെ സഹോദരനാണ് ജയകുമാർ.
Read also: കർഷക പ്രക്ഷോഭം; ബിജെപി പ്രചാരണത്തെ നേരിടാൻ സിപിഎം രംഗത്തിറങ്ങും