കൊച്ചി : സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കസ്‌റ്റംസ് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ നാളെ വിധി പറയും. തനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്നും, കേസില്‍ തനിക്കെതിരെ ഇതുവരെ യാതൊരു തെളിവും കസ്‌റ്റംസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും ശിവശങ്കര്‍ കോടതിയില്‍ വ്യക്‌തമാക്കി. അതിനാല്‍ തന്നെ തനിക്ക് ജാമ്യം അനുവദിക്കണമെന്നാണ് ശിവശങ്കര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ ശിവശങ്കര്‍ കോടതിയില്‍ ഉന്നയിച്ച വാദങ്ങള്‍ക്ക് കസ്‌റ്റംസ് ശക്‌തമായ മറുപടി നല്‍കി. സ്വര്‍ണ്ണക്കടത്തുമായി ശിവശങ്കറിന് ബന്ധമുണ്ടെന്നും, ശിവശങ്കര്‍ തന്റെ പദവി ദുരുപയോഗം ചെയ്യുകയായിരുന്നു എന്നും കസ്‌റ്റംസ് ആരോപിച്ചു. കൂടാതെ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന പ്രതിയായ സ്വപ്‍നയുമായി ശിവശങ്കര്‍ 7 തവണയാണ് വിദേശയാത്ര നടത്തിയതെന്നും, 2015 മുതല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നനങ്ങള്‍ ഉണ്ടെന്ന് പറയുന്ന ശിവശങ്കറിന് വിദേശയാത്രക്ക് രോഗം തടസമായില്ലേ എന്നും കസ്‌റ്റംസ് വാദിച്ചു.
വിദേശയാത്ര നടത്തിയതിന്റെ എല്ലാ ചിലവും താന്‍ തന്നെയാണ് വഹിച്ചതെന്ന് ശിവശങ്കര്‍ തുറന്നു പറഞ്ഞിട്ടുണ്ട്. ഒരു മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്‌ഥന്‍ എന്തിനാണ് അങ്ങനെ ചെയ്‌തതെന്നും കസ്‌റ്റംസ് ചോദിച്ചു. ശിവശങ്കറിന്റെ ഓരോ വിദേശയാത്രക്ക് പിന്നിലും ഗൂഢലക്ഷ്യം ഉണ്ടെന്ന് വാദിച്ച കസ്‌റ്റംസ്, അദ്ദേഹത്തിന്റെ ആരോഗ്യപ്രശ്‌നങ്ങളെയും നിശിതമായി എതിര്‍ത്തു.
Read also : കാർഷിക നിയമം പിൻവലിക്കുക; പാറ്റ്നയിൽ ഗവർണറുടെ വസതിയിലേക്ക് മാർച്ച്