പാറ്റ്ന: കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് കർഷകർ ചൊവ്വാഴ്‌ച പാറ്റ്നയിലെ ഗവർണറുടെ വസതിയായ രാജ്ഭവനിലേക്ക് മാർച്ച് നടത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പ്രതിഷേധത്തിൽ പങ്കു ചേർന്നുകൊണ്ടായിരുന്നു കർഷകർ രാജ്ഭവനിലേക്ക് മാർച്ച് നടത്തിയത്.
പുതിയ കാർഷിക നിയമങ്ങൾ കാർഷിക മേഖലയുടെ കോർപ്പറേറ്റ് ആധിപത്യത്തിലേക്ക് നയിക്കുമെന്നും വരുമാനം ഇല്ലാതാകുമെന്നും ചൂണ്ടിക്കാട്ടി പതിനായിരക്കണക്കിന് കർഷകർ ഒരു മാസത്തിലേറെയായി ഡെൽഹി അതിർത്തിയിലെ ദേശീയപാതകളിൽ പ്രക്ഷോഭം നടത്തുകയാണ്. കാർഷിക നിയമങ്ങൾ പിൻവലിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് കർഷകർ.
അതേസമയം, നാളെ കേന്ദ്ര സർക്കാർ കർഷകരുമായി ചർച്ച നടത്തും. ഉച്ചക്ക് രണ്ട് മണിക്ക് ഡെൽഹി വിജ്‌ഞാൻ ഭവനിലാണ് ചർച്ച. കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിലെ നടപടിക്രമം അടക്കം കർഷകർ മുന്നോട്ട് വച്ച നാല് ഉപാധികളിലും ചർച്ച നടത്താമെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് കര്‍ഷകര്‍ സമരം ആരംഭിച്ചതിന് ശേഷമുള്ള ആറാംവട്ട ചര്‍ച്ചയാണ് ബുധനാഴ്‌ച നടക്കുക. 29ന് ചര്‍ച്ച നടത്താമെന്ന് കര്‍ഷകര്‍ നേരത്തെ കേന്ദ്രത്തെ അറിയിച്ചിരുന്നെങ്കിലും ഇതിനോട് കേന്ദ്രം പ്രതികരിച്ചിരുന്നില്ല.
Kerala News: അഭയ കേസ്; മുതിർന്ന ജഡ്‌ജിയുടെ ഇടപെടൽ ഉണ്ടായെന്ന് മുൻ സിബിഐ ഡയറക്‌ടർ