തിരുവനന്തപുരം: സിസ്‌റ്റർ അഭയ കൊലകേസ് വൈകിപ്പിക്കാൻ മുതിർന്ന ജഡ്‌ജി ഇടപെട്ടെന്ന വെളിപ്പെടുത്തലുമായി മുൻ സിബിഐ ഡയറക്‌ടർ എം നാഗേശ്വര റാവു. സിബിഐയിലെ ഉദ്യോഗസ്‌ഥരിൽ നിന്നാണ് മുൻ ജഡ്‌ജിയുടെ ഇടപെടലുകളെക്കുറിച്ച് അറിഞ്ഞത്. 2016-18 കാലഘട്ടത്തിൽ ചെന്നൈയിൽ ജോയിന്റ് ഡയറക്‌ടർ ആയിരിക്കെ അഭയ കേസിൽ ഇടപെട്ടിരുന്നു. ജസ്‌റ്റിസ് സിറിയക് ജോസഫിന് എതിരായ വാർത്ത ട്വിറ്ററിലൂടെ പങ്കുവെച്ചായിരുന്നു നാഗേശ്വര റാവുവിന്റെ പ്രതികരണം.
കഴിഞ്ഞ ദിവസം സിബിഐ പ്രത്യേക കോടതി കേസിൽ പ്രതികളായ ഫാദർ തോമസ് എം കോട്ടൂരിനും സിസ്‌റ്റർ സെഫിക്കും ശിക്ഷ വിധിച്ചിരുന്നു. ഫാദർ കോട്ടൂരിന് ഇരട്ട ജീവപര്യന്തവും 5 ലക്ഷം രൂപ പിഴയും, സിസ്‌റ്ററിന് ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. ഐപിസി 302, 201 വകുപ്പുകൾ അനുസരിച്ചാണ് ശിക്ഷ. തെളിവ് നശിപ്പിക്കൽ, കൊലപാതകം അടക്കമുള്ള കുറ്റങ്ങൾക്കാണ് ശിക്ഷ വിധിച്ചത്. ഐപിസി വകുപ്പ് 201 പ്രകാരം തെളിവ് നശിപ്പിച്ചതിന് 7 വർഷം തടവ് ശിക്ഷയും ഇരുവർക്കും വിധിച്ചിട്ടുണ്ട്.
പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം വാദിച്ചത്. എന്നാൽ ഫാദർ കോട്ടൂർ കാൻസർ രോഗിയാണെന്നാണ് പ്രതിഭാഗം വാദിച്ചത്. ശിക്ഷയിൽ പരമാവധി ഇളവ് നൽകണമെന്ന് സിസ്‌റ്റർ സെഫിയുടെ അഭിഭാഷകനും വാദിച്ചുരുന്നു.
Read also: ഭരണത്തിൽ പൂർണ സംതൃപ്‌തി; പ്രകടന പത്രിക തയാറാക്കാൻ നടപടി തുടങ്ങിയെന്ന് മുഖ്യമന്ത്രി