എറണാകുളം : കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിയെ കസ്‌റ്റഡിയിൽ നൽകണമെന്ന കസ്‌റ്റംസിന്റെ ആവശ്യം തള്ളി കോടതി. എറണാകുളത്തെ പ്രത്യേക സാമ്പത്തിക കോടതിയാണ് കസ്‌റ്റംസിന്റെ ആവശ്യം തള്ളിയത്.
കഴിഞ്ഞ ദിവസമാണ് അർജുൻ ആയങ്കിയെ കസ്‌റ്റഡിയിൽ നൽകണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് കസ്‌റ്റംസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചത്. 4 ദിവസത്തെ കസ്‌റ്റഡിയാണ് കസ്‌റ്റംസ് ആവശ്യപ്പെട്ടിരുന്നത്. ടിപി കേസിലെ കുറ്റവാളി ഷാഫിക്കൊപ്പം അർജുൻ ആയങ്കിയെ ചോദ്യം ചെയ്യണമെന്നാണ് കസ്‌റ്റംസ് കോടതിയിൽ വ്യക്‌തമാക്കിയിരുന്നത്.
അതേസമയം കേസിലെ ഒന്നാം പ്രതി മുഹമ്മദ് ഷഫീഖിന് എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കോടതി ജാമ്യം അനുവദിച്ചു. ഷഫീഖ് അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും, അതിനാൽ കസ്‌റ്റഡിയിൽ ചോദ്യം ചെയ്യണ്ട സാഹചര്യം ഇല്ലെന്നും കസ്‌റ്റംസ് കോടതിയിൽ വ്യക്‌തമാക്കി. ഇക്കാര്യം കൂടി പരിഗണിച്ചാണ് ഷഫീഖിന് ജാമ്യം അനുവദിച്ചത്.
Read also : അടുത്ത ദിവസങ്ങളിൽ കനത്ത മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ റെഡ് അലർട്