തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്രതിദിനം കോവിഡ് കേസുകൾ വർധിക്കുന്നതിനൊപ്പം സർക്കാർ ആശുപത്രികളിലെ ഐസിയു കിടക്കകളും നിറയുന്നുവെന്ന് റിപ്പോർട്ടുകൾ. എന്നാൽ നിലവിൽ വെന്റിലേറ്റർ ക്ഷാമത്തിലേക്ക് കടന്നിട്ടില്ലെന്നും, കോവിഡ് കേസുകളിൽ ഇനിയും വർധന ഉണ്ടാകുന്ന സാഹചര്യത്തിൽ ആശുപത്രികളിൽ കടുത്ത പ്രതിസന്ധി ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
സംസ്‌ഥാനത്തെ 5 ജില്ലകളിലെ ആശുപത്രികളിലാണ് നിലവിൽ 70 ശതമാനത്തിലേറെ ഐസിയു കിടക്കകൾ രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുന്നത്. ഇതിൽ കോവിഡ് ബാധിതരും, കോവിഡ് ഇതര രോഗബാധിതരും ഉൾപ്പെടുന്നുണ്ട്. തൃശൂർ, കൊല്ലം, കണ്ണൂർ, മലപ്പുറം, ഇടുക്കി എന്നീ ജില്ലകളിലാണ് ഐസിയു കിടക്കകളുടെ 70 ശതമാനവും നിറഞ്ഞിരിക്കുന്നത്.
തൃശൂരിൽ 89.01 ശതമാനം കിടക്കകളിലും, കൊല്ലത്ത് 85.3 ശതമാനം കിടക്കകളിലും, കണ്ണൂരിൽ 76.3 ശതമാനം കിടക്കകളിലും, ഇടുക്കിയിൽ 75.9 ശതമാനം കിടക്കകളിലും, മലപ്പുറത്ത് 72.7 ശതമാനം കിടക്കകളിലും ആളുകൾ ചികിൽസയിൽ കഴിയുന്നുണ്ട്. കൂടാതെ സംസ്‌ഥാനത്തെ എല്ലാ ജില്ലകളിലെയും കണക്കുകൾ പ്രകാരം 56.3 ശതമാനം ഐസിയു കിടക്കകളിലും, 26.1 ശതമാനം വെന്റിലേറ്ററുകളിലും നിലവിൽ രോഗികളുണ്ട്.
Read also: പട്ടിക വെട്ടി ഹൈക്കമാൻഡ്; മുതിർന്ന നേതാക്കൾക്ക് വിജയം