ബ്രസീലില്‍ ഒന്നര ലക്ഷം കടന്ന് കോവിഡ് മരണം

By Staff Reporter, Malabar News
lokajalakam image_malabar news
Representational Image
Ajwa Travels

സാവോപോളോ: ബ്രസീലില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒന്നര ലക്ഷം കടന്നു. കോവിഡ് രോഗ വ്യാപനം രൂക്ഷമായി തുടരുന്ന ബ്രസീല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌ത രാജ്യങ്ങളില്‍ ഒന്നാണ്. കൂടാതെ ബ്രസീല്‍ തന്നെയാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുള്ളതും.

ബ്രസീലില്‍ 50 ലക്ഷത്തിലധികം പേര്‍ക്കാണ് ഇതുവരെയായി കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. സൗത്ത് അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ പേര്‍ കോവിഡ് ബാധിച്ച് മരിച്ചത് ബ്രസീലിലാണ്.

രാജ്യത്ത് സാവോപോളോയിലാണ് കോവിഡ് വ്യാപനം രൂക്ഷമായിട്ടുള്ളത്. അതേസമയം കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട വിദഗ്‌ധോപദേശങ്ങളെ പ്രസിഡണ്ട് ജെയ്ര് ബൊല്‍സൊനാരോ അവഗണിച്ചതാണ് രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകാന്‍ കാരണമായതെന്ന് പരക്കെ ആക്ഷേപം നിലനില്‍ക്കുന്നുണ്ട്

നിലവിലെ ലഭ്യമായ കണക്കുകള്‍ പ്രകാരം 1,50,198 പേരാണ് ബ്രസീലില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടത്. അതേസമയം 50,82,637 പേര്‍ രാജ്യത്ത് ഇതുവരെയായി രോഗമുക്‌തി നേടുകയും ചെയ്‌തിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചിലാണ് രാജ്യത്ത് ആദ്യമായി കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്‌തത്.

Read Also: സംസ്‌ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ നാളെ മുതല്‍ തുറക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE