തിരുവനന്തപുരം: സംസ്‌ഥാനത്ത് വീടുകൾക്കുള്ളിൽ കോവിഡ് സ്‌ഥിരീകരിക്കുന്ന ആളുകളുടെ എണ്ണം രൂക്ഷമാണെന്ന കണ്ടെത്തലിന് പിന്നാലെ ഹോം ഐസൊലേഷനിൽ കഴിഞ്ഞവരുടെ മരണനിരക്കിലും ഉയർച്ച. ഹോം ഐസൊലേഷനിൽ കഴിഞ്ഞിരുന്ന ആളുകൾ ഉൾപ്പടെ 1,795 കോവിഡ് ബാധിതർ ആശുപത്രിയിൽ എത്തിക്കാൻ വൈകിയതിനെ തുടർന്ന് മരിച്ചിട്ടുണ്ട്.
ഹോം ഐസൊലേഷനിൽ കഴിഞ്ഞിരുന്ന 444 കോവിഡ് രോഗികളാണ് സംസ്‌ഥാനത്ത് ഇതുവരെ മരിച്ചതെന്നത് ആശങ്ക സൃഷ്‌ടിക്കുന്നുണ്ട്. മരണനിരക്കിൽ വർധന ഉണ്ടായതോടെ ഇതര അസുഖങ്ങളുള്ള കോവിഡ് ബാധിതർ ആശുപത്രികളിലെത്തി അടിയന്തിര പരിശോധന നടത്താനും, പരമാവധി ആളുകൾ ആശുപത്രികളിൽ തന്നെ ചികിൽസയിൽ കഴിയാനും സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.
Read also: സംസ്‌ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക്ഡൗൺ; നാളെ മുതൽ രാത്രി കർഫ്യൂ