ഉത്തരാഖണ്ഡിലെ കോവിഡ് മരണങ്ങൾ കൂടിയത് കുംഭമേളക്ക് ശേഷമെന്ന് റിപ്പോർട്

By Staff Reporter, Malabar News
kumbhamela
Ajwa Travels

ന്യൂഡെൽഹി: ഉത്തരാഖണ്ഡിലെ കോവിഡ് മരണങ്ങളില്‍ പകുതിയും നടന്നത് കുംഭമേളക്ക് ശേഷമെന്ന് റിപ്പോര്‍ട്. കുംഭമേള അവസാനിച്ച് ഒരാഴ്‌ച കഴിഞ്ഞപ്പോള്‍ ഉത്തരാഖണ്ഡില്‍ 1.3 ലക്ഷം പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട് ചെയ്‌തെന്നാണ് കണക്കുകള്‍ പറയുന്നത്. സംസ്‌ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 3430 ആണ്.

ഇതില്‍ ഏപ്രില്‍ ഒന്നിനും മെയ് ഏഴിനും ഇടയില്‍ 1,713 കോവിഡ് 19 മരണങ്ങളാണ് രേഖപ്പെടുത്തിയത്. കോവിഡ് തീവ്രമായി വ്യാപിക്കുന്നതിനിടെ നടത്തിയ കുംഭമേളക്കെതിരെ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ കുംഭമേളയില്‍ പങ്കെടുത്ത രണ്ടായിരത്തിലധികം വരുന്ന സന്യാസിമാര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചിരുന്നു.

എന്നാൽ കേവലം രണ്ട് ലക്ഷം പേരിൽ മാത്രമാണ് പരിശോധന നടത്തിയത്. ഏകദേശം എഴുപത് ലക്ഷത്തിൽ അധികം പേരാണ് കുംഭമേളയിൽ പങ്കെടുത്തതെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

13 സന്യാസി വിഭാഗങ്ങളാണ് പരിപാടിയില്‍ പങ്കെടുത്തത്. ഹരിദ്വാറിലെ കുംഭ മേളയില്‍ പങ്കെടുത്ത സന്ന്യാസി കൗണ്‍സിലുകളുടെ തലവനായ മഹാമണ്ഡലേശ്വര്‍ കപില്‍ ദേവ് ദാസ് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. സ്‌ഥിതി ഗുരുതരമായ ശേഷം മാത്രമായിരുന്നു കുംഭമേള പ്രതീകാത്‌മകമായി നടത്താമെന്ന ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് വന്നത്.

Read Also: ഇന്ത്യ അതിജീവിക്കുന്നതിന് കാരണം നെഹ്‌റു-ഗാന്ധി കുടുംബം; മോദി സർക്കാരിനെതിരെ ശിവസേന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE