തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് ബാധിതരെ വേഗത്തിൽ കണ്ടെത്തി പ്രതിരോധം ശക്‌തിപ്പെടുത്താൻ ആരോഗ്യവകുപ്പിന്റെ കൂട്ടപരിശോധന ഇന്ന് മുതൽ നടക്കും. ഇന്നും നാളെയുമായി 3.75 ലക്ഷം പേരിൽ കോവിഡ് പരിശോധന നടത്തുകയാണ് ലക്ഷ്യം. ഇന്ന് 1.25 ലക്ഷം പേരെയും നാളെ 2.5 ലക്ഷം പേരെയും പരിശോധിക്കും.
കൂട്ടപരിശോധനയിലൂടെ ലഭ്യമായ ഫലങ്ങൾ വിശകലനം നടത്തി കോവിഡ് പ്രതിരോധം കൂടുതൽ ശക്‌തിപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ഇന്‍ഫ്‌ളുവന്‍സ ലക്ഷണമുള്ളവർ, ഗുരുതര ശ്വാസകോശ അണുബാധയുള്ളവര്‍, കോവിഡ് രോഗ ലക്ഷണങ്ങളില്ലെങ്കിലും പ്രമേഹം, രക്‌താദിമർദ്ദം തുടങ്ങിയ ഗുരുതര രോഗങ്ങൾ ഉള്ളവർ, ജനക്കൂട്ടവുമായി ഇടപെടൽ നടത്തുന്ന 45 വയസിൽ താഴെയുള്ളവർ, വാക്‌സിൻ എടുക്കാത്ത 45 വയസിന് മുകളിൽ പ്രായമുള്ളവർ, കോവിഡ് ബാധിതരുമായി സമ്പർക്കമുള്ളവർ, ഒപിയിലെ എല്ലാ രോഗികളും, കോവിഡിതര രോഗമുള്ളവർ എന്നിവരെയാണ് പരിശോധിക്കുക.
കോവിഡ് മുക്‌തരായവരെ പരിശോധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിലവിലെ പരിശോധനാ കേന്ദ്രങ്ങളിലേക്കും മൊബൈൽ ലാബിലേക്കും ഈ സാമ്പിളുകൾ അയക്കും ഇതുകൂടാതെ ടെസ്‌റ്റിങ് ക്യാംപുകളും സംഘടിപ്പിക്കും. പോസിറ്റീവ് ആകുന്നവരെ നിലവിലെ മാനദണ്ഡം അനുസരിച്ച് ഐസൊലേഷനിലേക്ക് മാറ്റും.
Also Read: കരീനാ കപൂറിന്റെ ‘പ്രഗ്‌നൻസി ബൈബിള്‍’ വിവാദം; കച്ചവട തന്ത്രമെന്ന് ബി ടൗൺ