കൊച്ചി: സംസ്‌ഥാനത്തെ കോവിഡ് അതിതീവ്ര വ്യാപനവുമായി ബന്ധപ്പെട്ട് സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി. കേരളത്തിലെ സ്‌ഥിതി അതീവ ഗുരുതരമണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കൂടാതെ രോഗത്തിന്റെ തീവ്രതയേക്കാൾ ഭീകരമാണ് ആശുപത്രി ചെലവെന്നും ഹൈക്കോടതി പറഞ്ഞു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്‌ച വരുത്താതെ മികച്ച രീതിയിൽ ജനങ്ങൾക്ക് ആവശ്യമായ ചികിൽസകൾ ലഭ്യമാക്കണമെന്ന് കോടതി നിർദ്ദേശിച്ചു. സ്വകാര്യ ആശുപത്രികള്‍ കോവിഡ് രോഗികളില്‍ നിന്ന് ഈടാക്കുന്ന ചികിൽസാ ചെലവ് വളരെ ഉയര്‍ന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി. കോവിഡ് കണക്കുകൾ വർധിക്കുന്നത് അലട്ടുന്നുണ്ടെന്നും കോടതി വ്യക്‌തമാക്കി.
അതേസമയം കോവിഡ് ചികിൽസാ ചെലവ് കുറക്കുന്നതിന് ആവശ്യമായ നടപടി കൈക്കൊള്ളുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സ്വകാര്യ ആശുപത്രികളിൽ ചികിൽസാ നിരക്ക് നിശ്‌ചയിച്ചിട്ടുണ്ടെന്ന് സർക്കർ വ്യക്‌തമാക്കി. സ്വകാര്യ ആശുപത്രികളുമായി ആലോചിച്ച് നിരക്ക് കുറക്കുന്ന കാര്യത്തിൽ തീരുമാനം അറിയിക്കാൻ ഹൈക്കോടതി നിർദേശിച്ചു.
Read Also: കൂടെയൊരു ‘സൈന്യം’ തന്നെയുണ്ട്, പിൻമാറരുത്; സിദ്ധാർഥിന് പിന്തുണയുമായി പാർവതി