പത്തനംതിട്ട: ആറൻമുളയിൽ കോവിഡ് രോഗിയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. പ്രതി നൗഫൽ കോവിഡ് രോഗിയായ പെൺകുട്ടിയെ ആംബുലൻസിനുള്ളിൽ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് കുറ്റപത്രത്തിൽ പറയുന്നു.
രാത്രിയിൽ ആംബുലൻസിൽ വീട്ടിൽ നിന്നും ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് ആംബുലൻസ് ഡ്രൈവറായ പ്രതി നൗഫൽ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. പെൺകുട്ടിയെ പീഡിപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടി തന്നെയാണ് പ്രതി പ്രവർത്തിച്ചതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
റെക്കോർഡ് വേഗത്തിലാണ് കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. കഴിഞ്ഞ മാസം 5നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. തുടർന്ന് 47 ദിവസം കൊണ്ട് കേസ് അന്വേഷണം പൂർത്തിയാക്കി, കുറ്റപത്രം സമർപ്പിക്കാൻ പൊലീസിന് കഴിഞ്ഞു. 540 പേജുള്ള കുറ്റപത്രമാണ് പൊലീസ് കോടതിയിൽ സമർപ്പിച്ചത്. കേസിൽ 94 സാക്ഷികളാണുള്ളത്. പട്ടികജാതി, പട്ടികവർഗ പീഡന നിരോധന നിയമം ഉൾപ്പടെയുള്ള വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.
സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ പൊലീസ് പ്രതിയെ പിടികൂടിയിരുന്നു. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെ.ജി. സൈമന്റെ നേതൃത്വത്തിൽ അടൂർ ഡിവൈഎസ്‌പി ആർ. ബിനുവാണ് അന്വേഷണം നടത്തിയത്.
Read also: വീട് നിർമാണ ക്രമക്കേട്; കെ.എം ഷാജിക്കെതിരെ കോഴിക്കോട് കോർപറേഷൻ ഇ.ഡി ഓഫീസിൽ