ഇടുക്കി: ദളിത് യുവതിയെ ക്ഷേത്ര പൂജാരി വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചതായി പരാതി. മുണ്ടക്കയം മേഖലയിലെ ഒരു ക്ഷേത്രത്തിൽ ശാന്തിക്കാരനായി ജോലി ചെയ്‌തു വരുന്ന മുക്കൂട്ടുതറ സ്വദേശിയ്‌ക്കെതിരെയാണ് കേസ്. 21കാരിയായ പെൺകുട്ടിയെ വിവാഹ വാഗ്‌ദാനം നൽകി കഴിഞ്ഞ മൂന്ന് വർഷത്തോളമായി ഇയാൾ പീഡിപ്പിച്ചു വരികയായിരുന്നു. ക്ഷേത്രത്തിനോട് ചേർന്ന ശാന്തി മഠത്തിൽ വച്ചായിരുന്നു പീഡനം.
നേരത്തെ വിവാഹത്തിന് തയ്യാറാകാതെ വന്നതോടെ പെൺകുട്ടി ഇയാൾക്കെതിരെ പോലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് വിവാഹം കഴിക്കാമെന്ന് സമ്മതിച്ചതു പ്രകാരം ഇരുകൂട്ടരും രജിസ്‌റ്റർ ഓഫീസിൽ എത്തിയെങ്കിലും ഓഫീസ് സമയം കഴിഞ്ഞതിന്റെ പേരിൽ വ്യാഴാഴ്‌ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു. വ്യാഴാഴ്‌ച ഇയാൾ വാക്കുമാറ്റിയതോടെയാണ് വീണ്ടും പരാതി നൽകിയത്. മുണ്ടക്കയം പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
Read also: വിസ്‌മയയുടെ മരണം; ഡോക്‌ടർമാരുടെയും ഫോറന്‍സിക് ഡയറക്‌ടറുടെയും മൊഴി രേഖപ്പെടുത്തി