ഇടുക്കി: പീരുമേടിനു സമീപം കരടിക്കുഴിയില്‍ 17കാരി ആത്‍മഹത്യ ചെയ്‌ത സംഭവത്തില്‍ അയല്‍വാസി ആനന്ദ് അറസ്‌റ്റിൽ. പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചു എന്ന് ഡിഎന്‍എ പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്‌റ്റ്. പീരുമേട് പോലീസാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്. കഴിഞ്ഞ ഡിസംബര്‍ 17ന് പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിൽ 18ആം തീയതി അയല്‍വാസിയുടെ കുളത്തില്‍ നിന്നും മൃതദേഹം കണ്ടെത്തി.
പോസ്‌റ്റുമോർട്ടത്തിൽ പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി തെളിഞ്ഞു. പെണ്‍കുട്ടിയുടെ സുഹൃത്തായ ആനന്ദാണ് പീഡിപ്പിച്ചതെന്ന് പോലീസിന് സംശയം തോന്നിയിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലില്‍ ഇയാളിത് നിഷേധിച്ചു. തുടര്‍ന്ന് ആനന്ദ് ഉൾപ്പടെ മൂന്നു പേരുടെ സാമ്പിള്‍ ശേഖരിച്ച് ഡിഎന്‍എ പരിശോധനക്കയച്ചു.
കാണാതാകുന്നതിന്റെ തലേദിവസം ഇരുവരും ഒന്നിച്ച് ആശുപത്രിയിലും മറ്റും പോയിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. പോക്‌സോ വകുപ്പ് ചുമത്തിയാണ് അനന്ദിനെതിരെ കേസെടുത്തിരിക്കുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.
Most Read: പൊതുജനത്തോട് എങ്ങനെ പെരുമാറണമെന്ന് പോലീസിന് ഇപ്പോഴും അറിയില്ല; ഹൈക്കോടതി