പത്തനംതിട്ട: ആറൻമുളയിൽ ആംബുലൻസിൽ കോവിഡ് രോഗിയെ ഡ്രൈവർ പീഡിപ്പിച്ച കേസിൽ വിചാരണ ജൂൺ 3ന് ആരംഭിക്കും. പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻ കോടതിയാണ് കേസ് പരിഗണിക്കുക. ജില്ലാ ഗവ. പ്‌ളീഡർ എസി ഈപ്പൻ സർക്കാരിന് വേണ്ടി കോടതിയിൽ ഹാജരാകും.
പീഡനത്തിന് ഇരയായ പെൺകുട്ടിയെയാണ് ആദ്യം വിസ്‌തരിക്കുക, പിന്നീട് 94 സാക്ഷികളുടെ വിസ്‌താരം നടത്തും. ഇത് പൂർത്തിയാകുന്ന മുറക്ക് പ്രതിയായ നൗഫലിന്റെ വാദം കോടതി കേൾക്കും.
സെപ്റ്റംബർ 5ന് രാത്രിയുണ്ടായ സംഭവത്തിൽ പ്രതി നൗഫൽ ലൈംഗികമായി പീഡിപ്പിക്കുകയെന്ന ഉദ്ദേശത്തോടെ ബോധപൂർവം പ്രവർത്തിച്ചു എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. നേരത്തെ കുറ്റപത്രം വായിച്ചുകേട്ട അവസരത്തിൽ പ്രതി കുറ്റം നിഷേധിച്ചിരുന്നു. എന്നാൽ പീഡനശേഷം പ്രതി പെൺകുട്ടിയോട് മാപ്പ് ചോദിക്കുന്ന ശബ്‌ദരേഖ, മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ, ആംബുലൻസിൽ ജിപിഎസ്, രേഖകൾ എന്നിവ കേസിലെ നിർണായ തെളിവുകളാണ്.
Read also: സംഘർഷ സാധ്യത; ജില്ലയിൽ ഇന്ന് സമാധാനയോഗം ചേരും