മുംബൈ: മാളിലെ ആശുപത്രിയിലുണ്ടായ അഗ്‌നിബാധയിൽ കോവിഡ് ബാധിതർ മരിച്ച സംഭവത്തിൽ 6 പേർക്ക് എതിരെ കേസ്. 11 കോവിഡ് ബാധിതർ മരിച്ച സംഭവത്തിൽ മാളിന്റെയും ആശുപത്രിയുടെയും ഡയറക്‌ടർമാർ ഉൾപ്പടെ മനപൂർവമല്ലാത്ത നരഹത്യക്കാണ് കേസെടുത്തത്. ഭാണ്ഡൂപ് വെസ്‌റ്റിൽ സൺറൈസ് ആശുപത്രി പ്രവർത്തിച്ചിരുന്ന ഡ്രീംസ് മാളിന്റെ ഡയറക്‌ടർ രാകേഷ് വധ്വാന് എതിരെയാണ് കേസെടുത്തത്.
അഗ്‌നിസുരക്ഷ ഉറപ്പുവരുത്തുന്നതിൽ മാളിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്‌ചയുണ്ടായെന്നാണ് പോലീസിന്റെ കണ്ടെത്തൽ. അതേസമയം, വ്യാഴാഴ്‌ച അർധരാത്രി പടർന്ന തീ 40 മണിക്കൂർ കഴിഞ്ഞ് ശനിയാഴ്‌ച ഉച്ചകഴിഞ്ഞാണ് പൂർണമായും കെടുത്താൻ സാധിച്ചത്.
Read also: തിരഞ്ഞെടുപ്പ് പ്രചാരണം; കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് കേരളത്തിലെത്തി