ന്യൂഡെല്‍ഹി : രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 78 ലക്ഷം കടന്ന സാഹചര്യത്തില്‍ കോവിഡ് മുക്‌തി നേടിയവരുടെ എണ്ണം 70 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 53,370 ആളുകള്‍ക്കാണ് രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 78,14,682 ആയി ഉയര്‍ന്നു. അതേ സമയം തന്നെ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 67,549 ആളുകള്‍ക്ക് കൂടി കോവിഡ് രോഗമുക്‌തി നേടാനായതോടെ ആകെ രോഗമുക്‌തരുടെ എണ്ണം 70,16,046 ആയി ഉയര്‍ന്നു.
കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ച ആളുകളുടെ എണ്ണം 650 ആണ്. ഇതോടെ ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ആകെ മരണസംഖ്യ 1,17,956 ആയി. രോഗ മുക്‌തി നേടുന്ന ആളുകളുടെ എണ്ണത്തില്‍ ഉണ്ടാകുന്ന വര്‍ധന രാജ്യത്തെ ആശങ്കക്ക് വലിയ കുറവാണ് ഉണ്ടാക്കുന്നത്. ഒപ്പം തന്നെ ചികിൽസയില്‍ തുടരുന്ന ആളുകള്‍ കുത്തനെ കുറയുന്നത് കോവിഡ് സാഹചര്യത്തിന്റെ സമ്മര്‍ദ്ദം കുറക്കുന്നുണ്ട്. രാജ്യത്ത് നിലവില്‍ രോഗമുക്‌തി നിരക്ക് 89.78 ശതമാനം ആണ്.
രാജ്യത്ത് കോവിഡ് പരിശോധന നടത്തുന്ന സാംപിളുകളുടെ എണ്ണത്തില്‍ ഇപ്പോഴും കുറവ് വരുത്തിയിട്ടില്ല. ഇതുവരെ 10,13,82,564 സാംപിളുകള്‍ രാജ്യത്ത് പരിശോധിച്ചതായാണ് ഐസിഎംആര്‍ വ്യക്‌തമാക്കുന്നത്. ഇന്നലെ മാത്രം 12,69,479 സാംപിളുകള്‍ പരിശോധിച്ചെന്നും ഐസിഎംആര്‍ കൂട്ടിച്ചേര്‍ത്തു.
Read also : നികുതി വെട്ടിപ്പ്; പഞ്ചാബ് മുഖ്യമന്ത്രിയുടെ മകനെതിരെ ഇ.ഡി