കോവിഡ് വ്യാപനം രൂക്ഷം; കേരളത്തിൽ നിന്നുള്ളവർക്ക് ബെംഗളുരുവിലും നിയന്ത്രണം

By Team Member, Malabar News
covid in kerala
Representational image
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് കേരളത്തിൽ നിന്നും ബെംഗളുരുവിലേക്ക് വരുന്ന ആളുകൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ബെംഗളുരു നഗരത്തിലുള്ള മലയാളികൾക്ക് വ്യാപകമായി കോവിഡ് സ്‌ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണം ഏർപ്പെടുത്താൻ അധികൃതർ തീരുമാനിച്ചത്. ഇതിനൊപ്പം തന്നെ നഗരത്തിൽ കോവിഡ് നിയന്ത്രണങ്ങൾ ശക്‌തമായി നടപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്.

കോവിഡ് വ്യാപനത്തെ തുടർന്ന് കേരളത്തിൽ നിന്നുള്ളവർക്ക് 5 അതിർത്തി ജില്ലകളിൽ നേരത്തെ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരുന്നു.  തുടർന്നാണ് ഇപ്പോൾ ബെംഗളൂരു നഗരത്തിലും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്. ഇതിന് പുറമെ നേരത്തെ തന്നെ കേരളത്തിൽ നിന്നുള്ള ആളുകൾക്ക് മഹാരാഷ്‌ട്രയും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ള ആളുകൾക്ക് മാത്രമേ സംസ്‌ഥാനത്ത് പ്രവേശനം അനുവദിക്കുകയുള്ളൂ എന്നാണ് മഹാരാഷ്‌ട്രയും തീരുമാനിച്ചത്.

വിമാന മാർഗമോ ട്രെയിൻ മാർഗമോ വരുമ്പോൾ 72 മണിക്കൂറിനുള്ളിലുള്ള ആര്‍ടിപിസിആര്‍ പരിശോധനാ ഫലം വേണം. ഇല്ലെങ്കിൽ റെയിൽവേ സ്‌റ്റേഷനിലും വിമാനത്താവളത്തിലും പരിശോധന നടത്തേണ്ടവരും. നേരത്തെ ഗുജറാത്ത്, ഗോവ, ഡെൽഹി, രാജസ്‌ഥാൻ എന്നീ സംസ്‌ഥാനങ്ങളിൽ നിന്ന് വരുന്നവർക്കായിരുന്നു മഹാരാഷ്‌ട്ര നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. തുടർന്ന് കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.

Read also : 64 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മുഖ്യമന്ത്രി നാളെ നാടിന് സമര്‍പ്പിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE