കോവിഡ് വ്യാപനം രൂക്ഷം; രാജ്യത്ത് ക്ഷയരോഗികളെ കോവിഡ് പരിശോധനക്ക് വിധേയരാക്കും – ആരോഗ്യ മന്ത്രാലയം

By Team Member, Malabar News
Malabarnews_covid spread
Representational image
Ajwa Travels

ന്യൂഡല്‍ഹി : രാജ്യത്ത് ദിനംപ്രതി കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ക്ഷയരോഗം ഉള്ള എല്ലാ ആളുകളെയും പരിശോധനയ്ക്ക് വിധേയമാക്കാന്‍ ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഓരോ സംസ്ഥാനങ്ങളിലും കോവിഡിന്റെ വ്യാപനം കുറക്കാനായി പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയാണ്. സ്‌കൂളുകളും കോളേജുകളും നവരാത്രി കഴിഞ്ഞ ശേഷം മാത്രമേ തുറക്കുകയുള്ളൂ എന്ന് ഒഡീഷ സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

രാജ്യത്ത് മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് കോവിഡ് കേസുകള്‍ രൂക്ഷമാകുന്നത്. മണിപ്പൂരില്‍ കഴിഞ്ഞ ദിവസം 25 കേന്ദ്രസേനാ അംഗങ്ങള്‍ക്ക് അടക്കം 141 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കര്‍ണാടകയില്‍ കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. മരണസംഖ്യ അയ്യായിരവും. മഹാരാഷ്ട്രയില്‍ ആകെ രോഗികള്‍ 718,711 ആയി. 23,089 ആളുകളാണ് മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ചു മരിച്ചത്.

ആന്ധ്രാപ്രദേശില്‍ ആകെ കോവിഡ് ബാധിച്ചവര്‍ 382,469 ആയി ഉയര്‍ന്നു. 3541 ആളുകള്‍ക്ക് കോവിഡ് മൂലം ജീവന്‍ നഷ്ടമായി. തമിഴ്‌നാട്ടിലും കോവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷത്തോളം ആയി. 3,97,261 പേരാണ് തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതര്‍. 6,839 ആളുകള്‍ കോവിഡ് ബാധിച്ചു മരിക്കുകയും ചെയ്തു. കോവിഡിന്റെ തുടക്കസമയത്ത് രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തായിരുന്ന ഡല്‍ഹി പിന്നീട് പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ കോവിഡ് വ്യാപനം കുറച്ചിരുന്നു. എന്നാല്‍ വീണ്ടും ഒരിടവേളയ്ക്ക് ശേഷം കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ് ഇതുവരെ 165,764 പേര്‍ക്കാണ് ഡല്‍ഹിയില്‍ കോവിഡ് ബാധിച്ചിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE