വാഷിംഗ്‌ടൺ: യു എസ് കോവിഡ് ടാസ്‌ക് ഫോഴ്‌സ് തലവനായ ഡോ. ആന്റണി ഫൗസി ഒരു ദുരന്തമാണെന്ന് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള ഫൗസിയുടെ നിര്‍ദേശം മുഴുവനായും അനുസരിച്ചിരുന്നു എങ്കില്‍ മരണം ഇനിയും കൂടുമായിരുന്നു എന്ന് ട്രംപ് വിമര്‍ശിച്ചു. രാജ്യത്തെ ഏറ്റവും മികച്ച ശാസ്‌ത്രജ്‌ഞന്‍ എന്ന നിലയില്‍ പ്രശസ്‌തനാണ് ഡോ. ആന്റണി ഫൗസി. ഡെമോക്രാറ്റിക്, റിപ്പബ്‌ളിക്കന്‍ പ്രസിഡണ്ടുമാരുടെ കീഴില്‍ പ്രവര്‍ത്തന പരിചയമുള്ള ഫൗസി കൊറോണ വൈറസിനെ നിസാരമായി കാണരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ട്രംപിന്റെ റാലികളില്‍ അനുകൂലികള്‍ മാസ്‌ക് പോലും ധരിക്കാതെ പങ്കെടുക്കുന്നതിന് എതിരെ ഫൗസി പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫൗസി ഒരു ദുരന്തമാണെന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ടിരുന്നുവെങ്കില്‍ അമേരിക്കയിലെ മരണസംഖ്യ ഇനിയും ഉയര്‍ന്നേനെ എന്നും ഇതുപോലെയുള്ള മണ്ടൻമാരുടെ വാക്കുകള്‍ കേട്ട് ജനങ്ങള്‍ മടുത്തുവെന്നും പറഞ്ഞ് ട്രംപ് രംഗത്ത് വന്നത്. എന്നാല്‍ 70,450 പുതിയ കോവിഡ് കേസുകളാണ് വെള്ളിയാഴ്‌ച യു എസില്‍ റിപ്പോര്‍ട്ട് ചെയ്‌തത്. 900ത്തിനടുത് മരണങ്ങളും ഉണ്ടായിട്ടുണ്ട്.
Read also: ബൈഡന്റെ ലീഡ് കുറയുന്നതായി റിപ്പോര്‍ട്ട്; പോരാട്ടം ശക്തമാകും