കോവിഡ് ടാസ്‌ക് ഫോഴ്‌സ് തലവന്‍ ദുരന്തം; ഡൊണാള്‍ഡ് ട്രംപ്

By Syndicated , Malabar News
Donald trump_Antony fousy_Malabar news
Ajwa Travels

വാഷിംഗ്‌ടൺ: യു എസ് കോവിഡ് ടാസ്‌ക് ഫോഴ്‌സ് തലവനായ ഡോ. ആന്റണി ഫൗസി ഒരു ദുരന്തമാണെന്ന് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള ഫൗസിയുടെ നിര്‍ദേശം മുഴുവനായും അനുസരിച്ചിരുന്നു എങ്കില്‍ മരണം ഇനിയും കൂടുമായിരുന്നു എന്ന് ട്രംപ് വിമര്‍ശിച്ചു. രാജ്യത്തെ ഏറ്റവും മികച്ച ശാസ്‌ത്രജ്‌ഞന്‍ എന്ന നിലയില്‍ പ്രശസ്‌തനാണ് ഡോ. ആന്റണി ഫൗസി. ഡെമോക്രാറ്റിക്, റിപ്പബ്‌ളിക്കന്‍ പ്രസിഡണ്ടുമാരുടെ കീഴില്‍ പ്രവര്‍ത്തന പരിചയമുള്ള ഫൗസി കൊറോണ വൈറസിനെ നിസാരമായി കാണരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ട്രംപിന്റെ റാലികളില്‍ അനുകൂലികള്‍ മാസ്‌ക് പോലും ധരിക്കാതെ പങ്കെടുക്കുന്നതിന് എതിരെ ഫൗസി പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫൗസി ഒരു ദുരന്തമാണെന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ടിരുന്നുവെങ്കില്‍ അമേരിക്കയിലെ മരണസംഖ്യ ഇനിയും ഉയര്‍ന്നേനെ എന്നും ഇതുപോലെയുള്ള മണ്ടൻമാരുടെ വാക്കുകള്‍ കേട്ട് ജനങ്ങള്‍ മടുത്തുവെന്നും പറഞ്ഞ് ട്രംപ് രംഗത്ത് വന്നത്. എന്നാല്‍ 70,450 പുതിയ കോവിഡ് കേസുകളാണ് വെള്ളിയാഴ്‌ച യു എസില്‍ റിപ്പോര്‍ട്ട് ചെയ്‌തത്. 900ത്തിനടുത് മരണങ്ങളും ഉണ്ടായിട്ടുണ്ട്.

Read also: ബൈഡന്റെ ലീഡ് കുറയുന്നതായി റിപ്പോര്‍ട്ട്; പോരാട്ടം ശക്തമാകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE