കൊച്ചി: സംസ്‌ഥാനത്ത് കോവിഡ് ചികിൽസാ നിരക്ക് ഏകീകരിച്ചതിന് എതിരെ സ്വകാര്യ ആശുപത്രികൾ സമർപ്പിച്ച ഹരജിയിൽ സംസ്‌ഥാന സർക്കാരിനോട് മറുപടി ആവശ്യപ്പെട്ട് ഹൈക്കോടതി. വില കൂടിയ മരുന്നുകൾ സംബന്ധിച്ച് സർക്കാർ ഉത്തരവിൽ വ്യക്‌തതയില്ലെന്നും ആശുപത്രി മുറികളുടെ നിരക്ക് സംബന്ധിച്ച് സിംഗിൾ ബെഞ്ച് ഉത്തരവിൽ പറയുന്നില്ലെന്നും ആശുപത്രികൾ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, മുറികൾ ജനറൽ വാർഡിന്റെ പരിധിയിൽ വരുമെന്ന് ഉത്തരവിൽ വ്യക്‌തമാക്കിയിട്ടുണ്ടെന്ന് കോടതി അറിയിച്ചു. കൊറോണ വൈറസിന് വിഐപി രോഗികൾ, സാധാരണ രോഗികൾ എന്ന വ്യത്യാസമില്ലെന്നും ചികിൽസാ നിരക്ക് ഏകീകരിച്ചതിന് ശേഷം ആശുപത്രികളൊന്നും അടച്ചു പൂട്ടില്ലെന്നും ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്‌തമാക്കി. അതേസമയം, ഹരജിയിൽ കക്ഷി ചേരാൻ ഐഎംഎ അപേക്ഷ നൽകി. ഹരജി വിശദമായി പരിഗണിക്കാൻ അടുത്തയാഴ്‌ചത്തേക്ക് മാറ്റി.
Read also: ഐഷ സുൽത്താനയുടെ രാജ്യദ്രോഹക്കേസ്; മുൻകൂർ ജാമ്യഹരജി പരിഗണിക്കുന്നത് മാറ്റി