ന്യൂഡെൽഹി: വാക്‌സിൻ സ്വീകരിച്ച ശേഷം ഏപ്രിൽ-മെയ് മാസങ്ങളിൽ കോവിഡ് ബാധിച്ച ആരും തന്നെ മരണപ്പെട്ടിട്ടില്ലെന്ന് ഡെൽഹി എയിംസ് (ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്). കോവിഡ് രണ്ടാം തരംഗത്തിനിടയിലെ ബ്രേക്ക്ത്രൂ ഇൻഫെക്ഷനുകളെപ്പറ്റി നടത്തിയ ആദ്യ ജിനോമിക് സ്‌റ്റഡിയിലാണ് ഇക്കാര്യം വ്യക്‌തമായത്.
രണ്ട് ഡോസ് വാക്‌സിൻ എടുത്ത ശേഷവും കോവിഡ് ബാധിക്കുന്നതാണ് ബ്രേക്ക്ത്രൂ ഇൻഫെക്ഷൻ. പൂർണമായും വാക്‌സിൻ കുത്തിവച്ചവരിൽ ഒരു ചെറിയ ശതമാനം പേർ രോഗബാധിതർ ആകുകയോ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയോ, മരണപ്പെടുകയോ ചെയ്‌തേക്കാം എന്നാണ് അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ അറിയിച്ചിട്ടുള്ളത്.
എന്നാൽ ഏപ്രിൽ-മെയ് മാസങ്ങളിൽ ബ്രേക്ക്ത്രൂ ഇൻഫെക്ഷൻ ഉണ്ടായവരിൽ എയിംസ് നടത്തിയ പഠനത്തിൽ വാക്‌സിനെടുത്ത ഒരാളും കോവിഡ് ബാധിച്ച് മരിച്ചിട്ടില്ല എന്നാണ് കണ്ടെത്തിയതെന്ന് ഇന്ത്യ ടുഡേ റിപ്പോർട് ചെയ്യുന്നു. വാക്‌സിൻ എടുത്തവരിൽ ഒരാൾക്ക് പോലും ഗുരുതരമായ രോഗബാധ ഉണ്ടായിട്ടില്ല. എന്നാൽ മിക്കവർക്കും അഞ്ച് മുതൽ ഏഴ് ദിവസം വരെ കടുത്ത പനി ഉണ്ടായി. മറ്റു രോഗങ്ങൾ ഇല്ലാത്തവരെയാണ് പഠനവിധേയരാക്കിയത്.
Read Also: രാജ്യത്തെ പ്രതിദിന കോവിഡ് കണക്കില്‍ 60 ശതമാനം കുറവ്; കേന്ദ്ര ആരോഗ്യമന്ത്രാലയം