ലഖ്‌നൗ: ഹത്രസില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സിപിഐ എം, സിപിഐ നേതാക്കള്‍ സന്ദര്‍ശിച്ചു. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചത്.
സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്, സിപിഎം ഉത്തര്‍പ്രദേശ് സംസ്ഥാന സെക്രട്ടറി ഹരിലാല്‍ യാദവ്, സിപിഐ ദേശീയ സെക്രട്ടറി അമര്‍ജീത് കൗര്‍, സിപിഐ ഉത്തര്‍പ്രദേശ് സംസ്ഥാന സെക്രട്ടറി ഗിരീഷ് ശര്‍മ എന്നിവരടങ്ങിയ സംഘമാണ് ഹത്രസിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചത്.
പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്നും സംഭവത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ കുറ്റവാളികള്‍ക്കും തക്കതായ ശിക്ഷ ലഭിക്കണമെന്നും ആവശ്യപ്പെട്ട് സിപിഐഎമ്മും ഇടതുപക്ഷ പാര്‍ട്ടികളും രാജ്യ വ്യാപകമായി വലിയ പ്രക്ഷോഭമാണ് നടത്തി വരുന്നത്.
National News: എന്താണ് യഥാർഥത്തിൽ ഹത്രസിൽ സംഭവിച്ചത്