കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കാവ്യാ മാധവന് പുതിയ നോട്ടീസ് നൽകാൻ ക്രൈം ബ്രാഞ്ച്. അന്വേഷണ ഉദ്യോഗസ്‌ഥർ നിർദ്ദേക്കുന്നിടത്ത് ചോദ്യം ചെയ്യലിന് ഹാജരാകേണ്ട വിധത്തിൽ പുതിയ നോട്ടീസ് നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. മുൻപ് രണ്ട് തവണ നോട്ടിസ് നൽകിയിരുന്നെങ്കിലും കാവ്യയെ ചോദ്യം ചെയ്യാൻ സാധിച്ചിരുന്നില്ല. ആദ്യ തവണ സ്‌ഥലത്തില്ലെന്ന മറുപടിയും രണ്ടാം തവണ വീട്ടിൽ മാത്രമേ ചോദ്യം ചെയ്യലിന് തയ്യാറാകൂ എന്ന മറുപടിയായിരുന്നു കാവ്യ നൽകിയത്.
നടിയെ ആക്രമിച്ച കേസിൽ അന്വേഷണം നല്ല നിലയിൽ മുന്നോട്ട് പോകുന്നുവെന്ന് എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞിരുന്നു. നേരത്തെ തീരുമാനിച്ച എല്ലാവരെയും ചോദ്യം ചെയ്യും. കേസ് കോടതിയുടെ പരിഗണനയിലാണ്. അന്വേഷണ വിവരങ്ങൾ മാദ്ധ്യമങ്ങളോട് പറയാനാകില്ലെന്നും എഡിജിപി വ്യക്‌തമാക്കി.
ഇതിനിടെ കാവ്യയുടെ ബന്ധുക്കൾ ഉൾപ്പടെയുള്ളവരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും. വധഗൂഢാലോചന കേസിലെ പ്രതി ഹാക്കർ സായ് ശങ്കറിനോട് നാളെ വീണ്ടും ഹാജരാകാൻ ക്രൈംബ്രാഞ്ച് നിർദ്ദേശിച്ചിട്ടുണ്ട്.
Most Read: ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; അഹമ്മദാബാദില്‍ ചേരികള്‍ തുണികെട്ടി മറച്ചു