അഭയാകേസ്; ശിക്ഷാ നടപടിക്കെതിരെ ഫാദര്‍ കോട്ടൂരും, സിസ്‌റ്റര്‍ സെഫിയും ഹൈക്കോടതിയില്‍

By Team Member, Malabar News
sister abhaya
Representational image
Ajwa Travels

തിരുവനന്തപുരം : 28 വര്‍ഷത്തെ നിയമനടപടികള്‍ക്ക് ശേഷം ശിക്ഷ വിധിച്ച അഭയ വധക്കേസിലെ പ്രതികള്‍ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചു. കേസിലെ ഒന്നും മൂന്നും പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്‌റ്റര്‍ സെഫി എന്നിവരാണ് ഇപ്പോള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. അഭയക്കേസില്‍ സിബിഐ കോടതിയാണ് ഇരുവര്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.

കേസില്‍ പ്രധാന സാക്ഷിയായിരുന്ന അടക്ക രാജുവിന്റെ മൊഴി വിശ്വസനീയമല്ലെന്ന് വ്യക്‌തമാക്കിക്കൊണ്ടാണ് സിബിഐ കോടതി വിധിക്കെതിരെ പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കേസിന്റെ വിചാരണയും ശിക്ഷയും നിയമപരമല്ലെന്നും അവര്‍ വാദിക്കുന്നുണ്ട്. കേസില്‍ രണ്ട് സാക്ഷികളുടെ മൊഴിയുടെ അടിസ്‌ഥാനത്തില്‍ മാത്രമാണ് തങ്ങളില്‍ കൊലക്കുറ്റമടക്കം ചുമത്തി ശിക്ഷ വിധിച്ചതെന്നും അപ്പീലില്‍ പ്രതികള്‍ വ്യക്‌തമാക്കുന്നുണ്ട്.

നീണ്ട 28 വര്‍ഷത്തെ നിയമനടപടികള്‍ക്ക് ശേഷമാണ് അഭയ കേസില്‍ ഒന്നാം പ്രതി ഫാദര്‍ കോട്ടൂരിന് ഇരട്ട ജീവപര്യന്തവും, മൂന്നാം പ്രതി സിസ്‌റ്റര്‍ സെഫിക്ക് ജീവപര്യന്തം ശിക്ഷയും വിധിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 23ആം തീയതിയാണ് സിബിഐ പ്രത്യേക കോടതി ഇവര്‍ക്ക് ശിക്ഷ വിധിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.

Read also : കെ സ്വിഫ്റ്റ്; അനാവശ്യമെന്ന് പ്രതിപക്ഷ യൂണിയനുകള്‍, വ്യവസ്‌ഥകളോടെ അംഗീകരിക്കാന്‍ സിഐടിയു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE