തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് സമാന്തരമായുള്ള സ്വിഫ്റ്റ് കമ്പനി രൂപീകരണം എതിര്‍ത്ത് പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍. നീക്കത്തെ ശക്‌തമാക്കി എതിര്‍ക്കുന്നുവെന്നും ശരിയായ ഫണ്ട് ലഭിച്ചാല്‍ കെഎസ്ആര്‍ടിസിക്ക് ലാഭത്തിൽ പ്രവർത്തിക്കാൻ കഴിയുമെന്നും ബിഎംഎസ് പറഞ്ഞു. എം പാനല്‍ ജീവനക്കാരുടെ ജോലി സ്‌ഥിരപ്പെടുത്താന്‍ നിലപാട് എടുക്കണമെന്നും വസ്‌തുക്കള്‍ പാട്ടത്തിന് നല്‍കുന്നത് കെഎസ്ആര്‍ടിസിയെ നശിപ്പിക്കാനെന്നും പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ വ്യക്‌തമാക്കി.
എന്നാല്‍ കെ സ്വിഫ്റ്റിനെ ഒറ്റയടിക്ക് എതിര്‍ക്കേണ്ട കാര്യമില്ലെന്നും വ്യവസ്‌ഥകളോടെ അംഗീകരിക്കാം എന്നുമാണ് സിഐടിയു നിലപാട്. ഏതു വിധേനയും പദ്ധതി നടപ്പാക്കാനാണ് എംഡി ബിജു പ്രഭാകറിന്റെ തീരുമാനം. കെഎസ്ആര്‍ടിസിയെ പ്രതിസന്ധിയില്‍ നിന്ന് തിരികെ കൊണ്ട് വരുന്നതിനുള്ള പരിഷ്‌കാരങ്ങള്‍ക്കു സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും പദ്ധതിയുമായി മുന്നോട്ട് പോകാമെന്നും മുഖ്യമന്ത്രിയും വ്യക്‌തമാക്കിയിരുന്നു.
Read also: സര്‍ക്കാര്‍ അപേക്ഷാ ഫോറങ്ങളിൽ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗം കൂടി ഉൾപ്പെടുത്താൻ തീരുമാനം