കൊച്ചി: സ്വര്‍ണകള്ളക്കടത്തിലും ഡോളര്‍ കടത്തിലും സ്വപ്‌ന സുരേഷ് നല്‍കിയ രഹസ്യമൊഴി ആവശ്യപ്പെട്ട് കസ്‌റ്റംസും ഇഡിയും കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. സ്വപ്‌നയുടെ ഈ രഹസ്യമൊഴി ലഭിച്ചാല്‍ മാത്രമേ കേസിലുള്‍പ്പെട്ട കൂടുതല്‍ ഉന്നതരെ അന്വേഷണ ഏജന്‍സികള്‍ക്ക് വിശദമായി ചോദ്യം ചെയ്യാന്‍ കഴിയൂ. ഇത് ചൂണ്ടിക്കാട്ടിയാണ് അന്വേഷണ ഏജൻസികൾ കോടതിയെ സമീപിക്കുന്നത്.
അതേസമയം, മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് എതിരെയുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ നിര്‍ണായക നീക്കവും ഇന്ന് ഉണ്ടായേക്കും. സിഎം രവീന്ദ്രന്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ രവീന്ദ്രന് ഇഡി നിർദേശം നൽകിയിരുന്നു. എന്നാല്‍ ശാരീരിക അവശതകൾ ചൂണ്ടിക്കാട്ടി സിഎം രവീന്ദ്രന്‍ ഇന്നലെ വൈകുന്നേരത്തോടെ തന്നെ ആശുപത്രിയില്‍ അഡ്‌മിറ്റ് ആയിരുന്നു.
Read Also: സ്വപ്‌നാ സുരേഷിന് വധഭീഷണി; നിഷേധിച്ച് ജയിൽ വകുപ്പ്