ദളിത് പെണ്‍കുട്ടി കൂട്ട ബലാല്‍സംഗത്തിന് ഇരയായി; പരാതി പിന്‍വലിക്കാന്‍ പോലീസ് സമ്മര്‍ദ്ദം

By Staff Reporter, Malabar News
rape in up
Representational Image
Ajwa Travels

മിര്‍സാപൂര്‍: പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ട ബലാല്‍സംഗത്തിന് ഇരയാക്കി. ഉത്തര്‍പ്രദേശിലെ മിര്‍സാപൂരിലാണ് സംഭവം. പരാതി നല്‍കാന്‍ സ്‌റ്റേഷനിലെത്തിയ പെണ്‍കുട്ടിയെ പോലീസ് ലോക്കപ്പിലാക്കുകയും ഭീഷണിപ്പെടുത്തി കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്‌തതായി കുടുംബം ആരോപിച്ചു. നിലവില്‍ കേസില്‍ രണ്ടുപേര്‍ അറസ്‌റ്റിലായിട്ടുണ്ട്.

പെണ്‍കുട്ടിയുടെ ഗ്രാമത്തില്‍ നിന്ന് തന്നെയുള്ള പ്രിയാന്‍ശു യാദവ്, ദീപക് ഗഗ്ഗാദ് എന്നിവരാണ് അറസ്‌റ്റിലായത്. മൂത്രം ഒഴിക്കാനായി വീടിന് പുറത്തിറങ്ങിയ പെണ്‍കുട്ടിയെ ഇവര്‍ തുണി കൊണ്ട് വായ് മൂടി കെട്ടി തൊട്ടടുത്ത പാടത്ത് കൊണ്ടുപോയി ബലാല്‍സംഗം ചെയ്യകയായിരുന്നു എന്നാണ് പെൺകുട്ടിയുടെ മൊഴി.

മാത്രവുമല്ല സംഭവം പുറത്തു പറഞ്ഞാല്‍ ഇളയ സഹോദരനെ കൊലപ്പെടുത്തുമെന്ന് പ്രതികള്‍ ഭീഷണി പെടുത്തിയതായും പെണ്‍കുട്ടി പറഞ്ഞു. എന്നാല്‍ പെണ്‍കുട്ടി സംഭവം പിതാവിനോട് വെളിപ്പെടുത്തുകയും പിന്നാലെ സമീപത്തെ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയും ആയിരുന്നു.

തുടര്‍ന്ന് പോക്‌സോ, എസ്‌സി-എസ്​ടി നിയമപ്രകാരം കേസ് രജിസ്‌റ്റര്‍ ചെയ്‌തെങ്കിലും പരാതി പിന്‍വലിക്കാന്‍ പോലീസ് സമ്മര്‍ദ്ദം ചെലുത്തിയിരുന്നു എന്ന് പെണ്‍കുട്ടിയുടെ കുടുംബം പറയുന്നു. കേസില്‍ എസ്‌പി ഇടപെട്ടതിന് പിന്നാലെയാണ് പ്രതികള്‍ അറസ്‌റ്റിലായത്.

Read Also: ഒമർ അബ്‌ദുള്ളയും കുടുംബവും വീണ്ടും വീട്ടുതടങ്കലിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE