ന്യൂഡെൽഹി: പരിസ്‌ഥിതിക്ക് കോട്ടം വരുത്തുകയും നാട്ടുകാർക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്‌ത കേസിൽ അദാനി ഗ്രൂപ്പിന്റെ ഉഡുപ്പി പവർ കോർപറേഷൻ ലിമിറ്റഡ് (യുപിസിഎൽ) താപവൈദ്യുതി പ്ളാന്റിന് ദേശീയ ഹരിത ട്രിബ്യൂണൽ 52 കോടി രൂപ പിഴ ചുമത്തി. ഇതിൽ പകുതി പ്ളാന്റിനു ചുറ്റുമുള്ള ശുദ്ധജല വിതരണം, മലിനജല ശുദ്ധീകരണ പ്ളാന്റുകൾ, ആരോഗ്യപരിപാലന സംവിധാനങ്ങൾ തുടങ്ങിയവ മെച്ചപ്പെടുത്താനായി വിനിയോഗിക്കണമെന്ന് ഉത്തരവിൽ പറയുന്നു.
ഇടക്കാല വിധിയെ തുടർന്ന് നേരത്തെ കെട്ടിവച്ച 5 കോടിക്കു പുറമേയുള്ള തുക 3 മാസത്തിനകം അടയ്‌ക്കണമെന്ന് ട്രിബ്യൂണൽ ഉത്തരവിട്ടു. 10 കിലോമീറ്റർ ചുറ്റളവിലെ കൃഷിയിടങ്ങളെ പ്ളാന്റിന്റെ പ്രവർത്തനം എങ്ങനെ ബാധിക്കുന്നു എന്ന് പഠിക്കാനായി പ്രത്യേക സമിതിയെയും ട്രിബ്യൂണൽ നിയോഗിച്ചു. ഉഡുപ്പി യെല്ലൂരിലാണ് 600 മെഗാവാട്ട് ഉൽപാദന ശേഷിയുള്ള 2 പ്ളാന്റുകൾ സ്‌ഥിതി ചെയ്യുന്നത്.
Read Also: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; ജനവിധി ഇന്നറിയാം