എറണാകുളത്ത് അടിയന്തരമായി ഡിസിസികളും സിഎഫ്എല്‍ടിസികളും സജ്‌ജമാക്കും

By Desk Reporter, Malabar News
Representational Image
Ajwa Travels

തിരുവനന്തപുരം: എറണാകുളം ജില്ലയില്‍ കോവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്‌തീൻ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാതല യോഗം ചേര്‍ന്നു. തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുടെ സഹകരണത്തോടെ ഈ ആഴ്‌ച തന്നെ ഡൊമിസിയിലിയറി കെയര്‍ സെന്ററുകളും (ഡിസിസി) സിഎഫ്എല്‍ടിസികളും സജ്‌ജമാക്കാന്‍ നിര്‍ദേശം നല്‍കി.

ക്വാറന്റെയ്നില്‍ കഴിയുന്നവരുടേയും വീട്ടില്‍ ചികിൽസയില്‍ കഴിയുന്നവരുടേയും നിരീക്ഷണം കര്‍ശനമാക്കാന്‍ വാര്‍ഡുതല ആര്‍ആര്‍ടി (റാപ്പിഡ് റെസ്‌പോണ്‍സ് ടീം) ശക്‌തിപ്പെടുത്താന്‍ ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി. കോവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിക്കാന്‍ മാസ്‌ക്, കൈ കഴുകല്‍, സാമൂഹിക അകലം എന്നിവ അടിസ്‌ഥാനമാക്കി ബോധവൽക്കരണം ശക്‌തിപ്പെടുത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു.

പൊതുജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ കമ്മൂണിറ്റി കിച്ചണ്‍, കോവിഡ് ടെസ്‌റ്റ്, വാക്‌സിനേഷന്‍ തുടങ്ങിയവ ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങള്‍ ഏറ്റെടുത്ത് നടത്തേണ്ടതാണെന്ന് മന്ത്രി എസി മൊയ്‌തീൻ നിര്‍ദേശം നല്‍കി.

കൊച്ചി കോര്‍പറേഷന്‍ എട്ട് സിഎഫ്എല്‍ടിസികള്‍ ആരംഭിക്കുമെന്ന് മേയര്‍ അഡ്വ. അനില്‍കുമാര്‍ അറിയിച്ചു.

തദ്ദേശ സ്വയംഭരണ അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഉല്ലാസ് തോമസ്, ഡിഎംഒ ഡോ. കുട്ടപ്പന്‍, ഡിപിഎം ഡോ. മാത്യൂസ് നമ്പേലി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Also Read:  ‘രാഹുല്‍ ഗാന്ധി ബംഗാളിലെ റാലികള്‍ നിര്‍ത്തിയത് പരാജയം പേടിച്ച്’; കേന്ദ്രമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE