ന്യൂഡെൽഹി: ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് മുല്ലപ്പെരിയാർ അണക്കെട്ട് ഉടൻ ഡീകമ്മീഷൻ ചെയ്യാൻ തീരുമാനം ഉണ്ടാകണമെന്ന് ഇടുക്കി എംപി ഡീൻ കുര്യാക്കോസ് ലോക്‌സഭയിൽ ആവശ്യപ്പെട്ടു. മുല്ലപ്പെരിയാർ വിഷയത്തിൽ കേരള സർക്കാർ കള്ളക്കളി നടത്തുകയാണ്. അതുകൊണ്ടാണ് ബേബി അണക്കെട്ട് ബലപ്പെടുത്താൻ അനുമതി നൽകിയത്.
അണക്കെട്ട് സുരക്ഷിതമല്ലെന്ന് ദേശീയ-അന്താരാഷ്‌ട്ര ഏജൻസികളും ഐഐടിയിലെ വിദഗ്‌ധരും കണ്ടെത്തിയിട്ടുണ്ട്. ലക്ഷക്കണക്കിന് പേരുടെ ജീവനെ ബാധിക്കുന്ന വിഷയമാണ് ഇതെന്നും അടിയന്തിര ഇടപെടൽ വേണമെന്നും ശൂന്യവേളയിൽ ഡീൻ കൂര്യക്കോസ് ആവശ്യപ്പെട്ടു. അതിനെ എതിർത്ത് തമിഴ്‌നാട്ടിൽ നിന്നുള്ള അംഗങ്ങൾ എഴുന്നേറ്റത് ലോക്‌സഭയിൽ അൽപനേരം ബഹളത്തിന് ഇടയാക്കി.
അതേസമയം, നീരൊഴുക്ക് കുറഞ്ഞതിനെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്‌പിൽവേ ഷട്ടറുകൾ തമിഴ്‌നാട് അടച്ചു. 141.90 അടിയാണ് നിലവിലെ ജലനിരപ്പ്. രാവിലെ നാലു മണി മുതലാണ് ഷട്ടറുകൾ അടച്ചു തുടങ്ങിയത്. രാവിലെ മുതൽ തമിഴ്‌നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് സെക്കന്റിൽ 900 ഘനയടിയായി കുറക്കുകയും ചെയ്‌തിട്ടുണ്ട്.
Read Also: ഭയവും നിഗൂഢതയും നിറയ്‌ക്കുന്ന ദൃശ്യങ്ങൾ; മിന്നൽ മുരളിയുടെ ബോണസ് ട്രെയ്‌ലർ കാണാം