പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇന്ത്യയില്‍ നിന്നുള്ള അരി ഇറക്കുമതി പുനരാരംഭിച്ച് ചൈന

By Staff Reporter, Malabar News
rice_malabar news
Representational Image
Ajwa Travels

മുംബൈ: ഇന്ത്യയില്‍ നിന്നുള്ള അരി ഇറക്കുമതി മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം വീണ്ടും ആരംഭിച്ച് ചൈന. മറ്റ് വിതരണ ശൃംഖലകള്‍ കുറഞ്ഞ സാഹചര്യവും കുറഞ്ഞ വിലയില്‍ അരി നല്‍കാമെന്ന ഇന്ത്യയുടെ വാഗ്‌ദാനവും കണക്കിലെടുത്താണ് ഇറക്കുമതിക്കായി ചൈന ഇന്ത്യയെ സമീപിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതിര്‍ത്തിയിലെ തര്‍ക്കം ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്‌ട്രീയ സംഘര്‍ഷങ്ങളിലേക്ക് നീങ്ങിയ വേളയിലാണ് ചൈനയുമായുള്ള ഇന്ത്യയുടെ പുതിയ വ്യാപാര ബന്ധം.

നേരത്തെ അരിയുടെ ഗുണനിലവാര പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയില്‍ നിന്നുള്ള അരി ചൈന വാങ്ങാതിരുന്നത്. ഏകദേശം 4 മില്ല്യണ്‍ ടണ്‍ അരി വര്‍ഷംതോറും ഇറക്കുമതി ചെയ്യുന്ന ചൈനയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ അരി ഇറക്കുമതി ചെയ്യുന്ന രാജ്യം. ഇന്ത്യയാവട്ടെ ലോകത്ത് ഏറ്റവും കൂടുതല്‍ അരി കയറ്റുമതി ചെയ്യുന്ന രാജ്യവും.

തായ്‌ലാന്‍ഡ്, വിയറ്റ്‌നാം, മ്യാന്‍മര്‍, പാകിസ്‌ഥാന്‍ എന്നീ രാജ്യങ്ങളാണ് ചൈനയുടെ പരമ്പരാഗത വിതരണക്കാര്‍. എന്നാല്‍ ഇവിടങ്ങളില്‍ കയറ്റുമതിക്കായി മിച്ച വിതരണം പരിമിതമാണ്. മാത്രവുമല്ല ഇന്ത്യയിലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ രാജ്യങ്ങളില്‍ ടണ്ണിന് കുറഞ്ഞത് 30 ഡോളര്‍ അധികാണെന്നും അരി വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു.

ഒരു ടണ്ണിന് ഏകദേശം 300 ഡോളര്‍ നിരക്കില്‍ ഒരുലക്ഷം ടണ്‍ അരി ഡിസംബര്‍-ഫെബ്രുവരി കാലയളവില്‍ കയറ്റുമതി ചെയ്യാനാണ് വ്യാപാരികള്‍ കരാറുണ്ടാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു. അരിയുടെ ഗുണനിവാരം വിലയിരുത്തിയ ശേഷം അടുത്ത വര്‍ഷം ചൈന കൂടുതല്‍ അരി ഇന്ത്യയില്‍ നിന്നുവാങ്ങുമെന്ന് അരി കയറ്റുമതി സംഘടനാ പ്രസിഡണ്ട് ബിവി കൃഷ്‌ണ റാവു പറഞ്ഞു.

Read Also: സിദ്ദീഖ് കാപ്പന്റെ അറസ്‌റ്റ് തെളിവുകളുടെ അടിസ്‌ഥാനത്തിൽ; ഹരജി എതിര്‍ത്ത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE