ഡെൽഹി കോർപറേഷൻ തിരഞ്ഞെടുപ്പ്; ഭരണം തിരിച്ചുപിടിക്കാൻ ബിജെപി- കരുതലോടെ എഎപി

26നാണ് ഡെൽഹി കോർപറേഷൻ തിരഞ്ഞെടുപ്പ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് എഎപി-ബിജെപി ബലപരീക്ഷണത്തിന് ഇത് കളമൊരുക്കും.

By Trainee Reporter, Malabar News
kejriwal
Ajwa Travels

ന്യൂഡെൽഹി: ഡെൽഹി കോർപറേഷനിൽ വീണ്ടും തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ രാഷ്‌ട്രീയ പ്രതിസന്ധിയുടെ നിഴലിലാണ് ആംആദ്‌മി പാർട്ടി. എഎപി നേതാവും മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ നിലവിൽ തിഹാർ ജയിലിലാണ്. തിരഞ്ഞെടുപ്പിനെ നേരിടാൻ അമരക്കാരൻ ഇല്ലാതായതോടെ എഎപി ആകുലതയിലാണ്.

മുനിസിപ്പൽ കോർപറേഷൻ മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ് എഎപിയെ സംബന്ധിച്ച് വെല്ലുവിളിയാകും. കെജ്‌രിവാളിന്റെ അഭാവം മുതലാക്കി കോർപറേഷൻ ഭരണം അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുമെന്ന ആശങ്കയുള്ളതിനാൽ ഏറെ കരുതലയോടെയാകും എഎപി തിരഞ്ഞെടുപ്പിനെ നേരിടുക. 26നാണ് തിരഞ്ഞെടുപ്പ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് എഎപി-ബിജെപി ബലപരീക്ഷണത്തിന് ഇത് കളമൊരുക്കും.

26ന് രാവിലെ 11 മണിക്കാണ് വോട്ടെടുപ്പ് നടക്കുക. നാമനിർദ്ദേശപത്രിക നൽകാനുള്ള അവസാന തീയതി 18 ആണ്. സൗത്ത്, നോർത്ത്, ഈസ്‌റ്റ് ഡെൽഹി മുനിസിപ്പൽ കോർപറേഷനുകൾ ലയിപ്പിച്ചാണ് മുനിസിപ്പൽ കോർപറേഷൻ രൂപീകരിച്ചത്. 15 വർഷം തുടർച്ചയായി കോർപറേഷനുകൾ ഭരിച്ചിരുന്ന ബിജെപിയുടെ കുത്തക തകർത്താണ് എഎപി ഡെൽഹി മുനിസിപ്പൽ കോർപറേഷനിൽ വൻ വിജയം നേടിയത്.

ആകെ 150 വാർഡുകളുള്ള കോർപറേഷനിൽ 134 എണ്ണത്തിൽ എഎപി വിജയിച്ചിരുന്നു. ബിജെപിക്ക് 105 കൗൺസിലർമാരുണ്ട്. 2023 ഫെബ്രുവരി 21ന് നടന്ന തിരഞ്ഞെടുപ്പിൽ മേയറായി എഎപിയുടെ ഷെല്ലി ഒബ്‌റോയ്, ഡെപ്യൂട്ടി മേയറായി എഎപിയുടെ ആലേ മുഹമ്മദ് ഇഖ്ബാൽ എന്നിവരാണ് വിജയിച്ചത്. എഎപി- ബിജെപി സംഘർഷം മൂലം തിരഞ്ഞെടുപ്പ് തടസപ്പെട്ടതിനെ തുടർന്ന് സുപ്രീം കോടതി നിർദ്ദേശപ്രകാരമാണ് വോട്ടെടുപ്പ് നടന്നത്.

Most Read| രണ്ട് ലക്ഷം രൂപക്ക് ലോകത്തിലെ ഏറ്റവും വലിയ കപ്പലിൽ 7 ദിവസത്തെ യാത്ര!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE