ഡെല്‍ഹി സിവിക് സെന്റര്‍ പ്രതിഷേധം; നാല് എഎപി എംഎല്‍എമാര്‍ക്ക് എതിരെ എഫ്‌ഐആര്‍

By Staff Reporter, Malabar News
national image_malabar news
Representational Image
Ajwa Travels

ന്യൂഡല്‍ഹി: ശുചിത്വ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സ്വകാര്യവല്‍ക്കരണ പദ്ധതിക്കെതിരെ പ്രതിഷേധിച്ച നാല് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ അടക്കമുള്ളവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌ത് ഡെല്‍ഹി പോലീസ്. സിവിക് സെന്ററിന് പുറത്തു വെച്ചു നടന്ന പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത എംഎല്‍എമാര്‍ക്ക് എതിരെയാണ് എഫ്‌ഐആര്‍. കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തെ തുടര്‍ന്നാണ് എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തത്.

ആം ആദ്മി പാര്‍ട്ടി നേതാവ് ദുര്‍ഗേഷ് പതക്കിന്റെ നേതൃത്വത്തിലാണ് ശുചിത്വ പ്രവര്‍ത്തനങ്ങളുടെ സ്വകാര്യവല്‍ക്കരണ പദ്ധതിക്കെതിരെ 1500ഓളം ആളുകളുടെ നേതൃത്വത്തില്‍ സിവിക് സെന്ററിന് പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചത്.

ഇവര്‍ അനുവാദമില്ലാതെ പ്രതിഷേധിക്കുകയായിരുന്നു എന്നും സാമൂഹിക അകലം അടക്കമുള്ള കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചില്ലെന്നും ഡെല്‍ഹി പോലീസ് പറഞ്ഞു. പ്രതിഷേധക്കാര്‍ മാസ്‌ക് ധരിച്ചിരുന്നില്ലെന്നും പോലീസ് പറഞ്ഞു.

പ്രതിഷേധത്തില്‍ പങ്കെടുത്ത കോണ്ട്‌ലി എംഎല്‍എ കുല്‍ദീപ് മോനു, ഷാലിമാര്‍ ബാഗ് എംഎല്‍എ വന്ദന കുമാരി, മോഡല്‍ ടൗണ്‍ എംഎല്‍എ അഖിലേഷ് ത്രിപാഠി, ത്രിലോക്പുരി എംഎല്‍എ രോഹിത് മഹലിയാന്‍ എന്നിവര്‍ക്കെതിരെയാണ് എഫ്‌ഐആര്‍ ഫയല്‍ ചെയ്‌തത്.

പ്രതിഷേധക്കാരെ മാറ്റുന്നതിനിടെ എസിപി കമല മാര്‍ക്കറ്റ് ഉള്‍പ്പെടെ ഒമ്പത് പോലീസ് ഉദ്യോഗസ്‌ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. ഐപിസി 186, 188, 353, 332, 269, 270 വകുപ്പുകള്‍, പകര്‍ച്ചവ്യാധി നിയമത്തിലെ സെക്ഷന്‍ 3 എന്നിവ പ്രകാരമാണ് പോലീസ് പ്രതിഷേധക്കാര്‍ക്ക് എതിരെ എഫ്ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്.

Read Also: ശിവശങ്കറിന്റെ അറസ്‌റ്റോടെ കേസില്‍ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള പങ്ക് വ്യക്‌തമായി; വി മുരളീധരന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE