കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ എം. ശിവശങ്കര്‍ അറസ്‌റ്റിലായത് കേസില്‍ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള പങ്കിന് തെളിവാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ കേരളത്തെ സംബന്ധിച്ചിടത്തോളം നാണക്കേട് ഉണ്ടാക്കുന്നതാണെന്നു പറഞ്ഞ വി. മുരളീധരന്‍ മുഖ്യമന്ത്രി മാപ്പ് പറയാനും രാജിവെക്കാനും തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെ ആയിരുന്നു മുരളീധരന്റെ പ്രതികരണം.
എം ശിവശങ്കറിന്റെ അറസ്‌റ്റോടെ കള്ളക്കടത്ത് സംഘങ്ങളെയും ദേശവിരുദ്ധ ശക്‌തികളെയും സംരക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ കൂട്ടാളികളുടെയും ശ്രമം തുറന്നുകാട്ടപ്പെട്ടതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
The arrest of M.Shivashankar, the former Principal Secretary at @CMOKerala in the #KeralaGoldSmugglingCase, by the @dir_ed exposed the deliberate attempt by @vijayanpinarayi & his coterie to shelter and aid the smugglers & anti-national elements.@narendramodi @AmitShah @JPNadda
— V Muraleedharan (@VMBJP) October 28, 2020
Related News: സ്വർണക്കടത്ത് ‘സെമി’ ക്ളൈമാക്‌സ്; എൻഫോഴ്‌സ്‌മെന്റ് ശിവശങ്കറിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി
ബുധനാഴ്‌ച രാത്രി പത്തുമണിയോടെയാണ് കള്ളപ്പണം വെളുപ്പിക്കല്‍, ബിനാമി ഇടപാട് എന്നീ കുറ്റങ്ങള്‍ ചാര്‍ത്തി ശിവശങ്കറിനെ കൊച്ചിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് അറസ്‌റ്റ് ചെയ്‌തത്. ഏഴു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്‌റ്റ്.
എം ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്‌ച ഹൈക്കോടതി തള്ളിയിരുന്നു. ഭരണതലത്തില്‍ സ്വാധീനമുള്ള ശിവശങ്കറിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന കേന്ദ്ര ഏജന്‍സികളുടെ വാദം അംഗീകരിച്ച കോടതി അറസ്‌റ്റിന് തടസ്സമില്ലെന്ന് വ്യക്‌തമാക്കിയതിനെ തുടര്‍ന്നാണ് ഇഡി അദ്ദേഹത്തെ കസ്‌റ്റഡിയിലെടുത്തത്. അതേസമയം ശിവശങ്കറിനെ ഇന്ന് രാവിലെ 11 മണിയോടെ കോടതിയില്‍ ഹാജരാക്കുമെന്ന് സൂചനയുണ്ട്.
Read Also: ഡെല്‍ഹി വായു മലിനീകരണം; പുതിയ കമ്മിറ്റിക്കായി കേന്ദ്രം ഓര്‍ഡിനന്‍സ് ഇറക്കി