ഡെൽഹിയിൽ ഡെങ്കിപ്പനി പടരുന്നു; സ്‌ഥിതി വിലയിരുത്താൻ കേന്ദ്രം യോഗം വിളിച്ചു

By Staff Reporter, Malabar News
Dengue-Fever-in-delhi
Representational Image
Ajwa Travels

ന്യൂഡെൽഹി: തലസ്‌ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ആയിരം കടന്നതോടെ ആശങ്കയുയരുന്നു. സ്‌ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം യോഗം വിളിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, നാഷണല്‍ വെക്‌ടർ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ പ്രോഗ്രാം എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്‌ഥരും യോഗത്തില്‍ പങ്കെടുക്കും.

രോഗത്തെ പ്രതിരോധിക്കാന്‍ സംസ്‌ഥാന സര്‍ക്കാരിനൊപ്പം ഏതെല്ലാം രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കേന്ദ്രത്തിന് കഴിയുമെന്ന് യോഗത്തില്‍ ചര്‍ച്ച ചെയ്യും.കഴിഞ്ഞ രണ്ടാഴ്‌ചക്കിടെയാണ് രാജ്യതലസ്‌ഥാനത്ത് ഡെങ്കിപ്പനി രൂക്ഷമായത്. ഒക്‌ടോബര്‍ 18ന് ആദ്യമരണം റിപ്പോര്‍ട് ചെയ്‌തു. ഇവിടെ രോഗബാധിതരുടെ എണ്ണം 1000 കടന്നു. ഡെങ്കിപ്പനി പടരുന്നത് തടയാന്‍ സംസ്‌ഥാന സര്‍ക്കാര്‍ സജ്‌ജമാണെന്ന് ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയിന്‍ വ്യക്‌തമാക്കി.

അതേസമയം ഡെങ്കിപ്പനി, മലേറിയ, ചിക്കന്‍ ഗുനിയ എന്നീ രോഗങ്ങളെ പകര്‍ച്ചവ്യാധി നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി ഉത്തരവായി. നിയമപ്രകാരം ഈ രോഗങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ആശുപത്രികള്‍ സര്‍ക്കാരിന് കൈമാറണം. ഡെല്‍ഹി, യുപി എന്നിവിടങ്ങളിൽ ഉള്‍പ്പെടെ ഇത്തരം രോഗങ്ങള്‍ വര്‍ധിക്കുന്ന പശ്‌ചാത്തലത്തിലാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ഈ നടപടി.

Read Also: കോവിഡ് ഇന്ത്യ; രോഗബാധ കുറയുന്നു, ഒന്നാമത് കേരളം തന്നെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE