സംസ്‌ഥാനത്തെ കോവിഡ് മരണവിവരങ്ങൾ അറിയാം; ഡെത്ത് ഇൻഫർമേഷൻ പോർട്ടലുമായി ആരോഗ്യവകുപ്പ്

By News Desk, Malabar News
Department of Health with the Death Information Portal
Representational Image
Ajwa Travels

തിരുവനന്തപുരം: കോവിഡ് മരണവിവരങ്ങൾ അറിയാൻ വെബ് പോർട്ടലുമായി സംസ്‌ഥാന ആരോഗ്യവകുപ്പ്. സർക്കാർ സ്‌ഥിരീകരിച്ച കോവിഡ് മരണങ്ങളുടെ വിശദാംശങ്ങൾ ‘ഡെത്ത് ഇൻഫർമേഷൻ പോർട്ടൽ’ വഴി അറിയാം.

കോവിഡ് മരണക്കണക്കുകൾ ഒളിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് നാളുകളായി സർക്കാരിനെതിരേ രൂക്ഷ വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ കണക്കുകൾ ഉടൻ പ്രസിദ്ധീകരിക്കുമെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസം നിയമസഭയിൽ പറയുകയും ചെയ്‌തിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ ഇൻഫർമേഷൻ പോർട്ടൽ സജ്‌ജീകരിച്ചിരിക്കുന്നത്. പോർട്ടൽ പ്രവർത്തന സജ്‌ജമായതായാണ് ആരോഗ്യവകുപ്പ് നൽകുന്ന വിവരം.

covid19.kerala.deathinfo എന്ന വെബ്‌സൈറ്റിൽ നിന്ന് കോവിഡ് മരണങ്ങളുമായി ബന്ധപ്പെട്ട വിവരം ലഭിക്കും. പൊതുജനങ്ങൾക്കും സർക്കാരിനും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്നതാണ് ഈ ഡെത്ത് പോർട്ടൽ. ജനങ്ങൾക്ക് അവരുടെ ബന്ധുക്കളുടെ മരണത്തിന്റെ വിശദാംശങ്ങൾ തിരയുന്നതിനുള്ള സൗകര്യം പോർട്ടലിലുണ്ട്. സർക്കാർ ഔദ്യോഗികമായി കോവിഡ് മരണമാണെന്ന് റിപ്പോർട് ചെയ്‌തവയെല്ലാം ഈ പോർട്ടലിലൂടെ കണ്ടെത്താനാകും. പേര്, ജില്ല, മരണതീയതി തുടങ്ങിയ വിശദാംശങ്ങൾ നൽകിയാൽ പോർട്ടലിൽ നിന്ന് വിവരങ്ങൾ ലഭ്യമാകുമെന്ന് ആരോഗ്യമന്ത്രി വ്യക്‌തമാക്കി.

ഇതുകൂടാതെ പ്രഖ്യാപിക്കപ്പെട്ട കോവിഡ് മരണങ്ങളുടെ ഡിഎംഒ നൽകുന്ന ഡെത്ത് ഡിക്‌ളറേഷൻ ഡോക്യുമെന്റിന്റെ ആധികാരികത പരിശോധിക്കുന്നതിന് വിവിധ സർക്കാർ സ്‌ഥാപനങ്ങൾക്ക് കഴിയുന്നതാണ്. നിലവിൽ 2021 ജൂലൈ 22 വരെയുള്ള മരണക്കണക്കുകൾ പോർട്ടലിൽ ലഭ്യമാണ്. ഇതിന് ശേഷം പ്രഖ്യാപിച്ച മരണങ്ങൾ ഉടൻ അപ്‌ഡേറ്റ് ചെയ്യുന്നതാണെന്നും മന്ത്രി വ്യക്‌തമാക്കി.

Also Read: പാണക്കാട് തങ്ങൾക്കല്ല, ഇഡി നോട്ടീസ് അയക്കേണ്ടത് കുഞ്ഞാലിക്കുട്ടിക്ക്; കടന്നാക്രമിച്ച് ജലീൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE