പത്തനംതിട്ട : വാരാന്ത്യമായതിനെ തുടര്‍ന്ന് ശബരിമലയില്‍ ഇന്ന് 2000 പേര്‍ക്ക് പ്രവേശനം നല്‍കും. മകരവിളക്ക്, മണ്ഡലകാല പൂജകള്‍ക്കായി തീര്‍ഥാടനം തുടങ്ങിയ ശേഷം ആദ്യമായി 2000 പേര്‍ക്ക് ദർശനാനുമതി നല്‍കുകയാണ് ഇന്ന്. ഇനിയും തീര്‍ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കണമെന്നാണ് ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്ന് കൂടുതല്‍ തീര്‍ഥാടകര്‍ക്ക് ദർശനാനുമതി ഉണ്ടെങ്കിലും സന്നിധാനം തിരക്കൊഴിഞ്ഞ് തന്നെയാണ് കാണപ്പെടുന്നത്. അന്യസംസ്‌ഥാനത്ത് നിന്നെത്തുന്ന തീര്‍ഥാടകരാണ് കൂടുതലും. ഭക്‌തരുടെ എണ്ണത്തിൽ ഉണ്ടായ കുറവ് മൂലം ഇത്തവണ ശബരിമലയിലെ വരുമാനത്തില്‍ വലിയ കുറവാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം വൃശ്‌ചികം ഒന്നിന് 3.32 കോടി രൂപ നടവരവ് കിട്ടിയ സ്‌ഥാനത്ത് ഇത്തവണ നട തുറന്നു ആറ് ദിവസം പിന്നിടുമ്പോഴും വരുമാനം അരക്കോടിയില്‍ എത്തിയിട്ടില്ല.
ശബരിമലയിലെ നിലവിലുള്ള സ്‌ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം കൂടുതല്‍ തീര്‍ഥാടകര്‍ക്ക് പ്രവേശനം നല്‍കണമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ ആവശ്യം. ഇക്കാര്യം ദേവസ്വം ബോര്‍ഡ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വരുമാനം കുറഞ്ഞ സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കാനായി സര്‍ക്കാരിന്റെ സഹായവും തേടിയിട്ടുണ്ട്. തീര്‍ഥാടനകാലത്ത് പ്രതിദിനം 38 ലക്ഷം രൂപയുടെ ചിലവാണ് ശബരിമലയില്‍ ഉണ്ടാകുന്നത്. എന്നാല്‍ ഇത്തവണ ആദ്യദിവസം തന്നെ പത്ത് ലക്ഷത്തില്‍ താഴെ മാത്രമാണ് വരുമാനം ഉണ്ടായത്.
Read also : കശ്‌മീരിൽ പാക് വെടിവെപ്പ് വീണ്ടും; ഒരു ജവാന് വീരമൃത്യു