ശബരിമലയിൽ ഭക്‌തരുടെ എണ്ണം കൂട്ടണമെന്ന ആവശ്യം; ആരോഗ്യവകുപ്പിന്റെ തീരുമാനം ഇന്ന്

By Trainee Reporter, Malabar News
Sabarimala_Malabar news
Ajwa Travels

പത്തനംതിട്ട: ശബരിമലയിൽ കുംഭമാസ പൂജക്ക് കൂടുതൽ ഭക്‌തർക്ക്‌ ദർശനം അനുവദിക്കണമെന്ന് ദേവസ്വം ബോർഡ്. മാസപൂജക്ക് 15,000 പേർക്ക് ദർശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് സംസ്‌ഥാന സർക്കാരിന് കത്ത് നൽകി. ഭക്‌തരുടെ എണ്ണം വർധിപ്പിക്കണമെന്ന കാര്യത്തിൽ ആരോഗ്യവകുപ്പ് ഇന്ന് തീരുമാനമെടുക്കും.

മാസപൂജക്ക് 5,000 പേരെ അനുവദിക്കാമെന്നാണ് ഹൈക്കോടതി നേരത്തെ അനുവാദം നൽകിയിരുന്നത്. എന്നാൽ കുംഭമാസ പൂജക്ക് നട തുറക്കുമ്പോൾ പ്രതിദിനം 15,000 പേർക്ക് ദർശനം അനുവദിക്കണമെന്ന നിലപാടാണ് ദേവസ്വം ബോർഡ് സ്വീകരിച്ചിരിക്കുന്നത്. ഇക്കാര്യം കത്തിലൂടെ ദേവസ്വം വകുപ്പിനെ അറിയിച്ചിട്ടുണ്ട്.

എന്നാൽ സ്‌ഥിതിഗതികൾ വിലയിരുത്തിയ ശേഷം തീരുമാനം കൈക്കൊള്ളാൻ ദേവസ്വം വകുപ്പ് ആരോഗ്യവകുപ്പിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. മണ്ഡല മകരവിളക്ക് കാലത്ത് ദർശനത്തിന് അവസരം ലഭിക്കാത്തവർക്ക് ഇതിലൂടെ ദർശനത്തിനുള്ള അവസരം ലഭിക്കുമെന്നും ദേവസ്വം ബോർഡ് പറയുന്നു.

Read also: ബ്യൂട്ടിപാർലർ വെടിവെപ്പ് കേസ്; രവി പൂജാരിയെ അറസ്‌റ്റ് ചെയ്യണമെന്ന അപേക്ഷ ഇന്ന് പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE