തിരുവനന്തപുരം: മന്ത്രി എകെ ശശീന്ദ്രൻ ഒത്തുതീർക്കാൻ ഇടപെട്ട കുണ്ടറ പീഡനശ്രമ കേസിൽ പോലീസിനും വീഴ്‌ച സംഭവിച്ചുവെന്ന് അന്വേഷണ റിപ്പോർട്. പരാതിക്കാരിയുടെ ആരോപണങ്ങള്‍ ശരിയല്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ സ്‌റ്റേഷൻ ഹൗസ് ഓഫിസർ മനസിലാക്കിയിരുന്നു.
പക്ഷേ ഒരു സ്‍ത്രീയുടെ പരാതി എന്ന നിലയിൽ പ്രാഥമിക അന്വേഷണം നടത്തിയ കുണ്ടറ പോലീസ് നിയമപരമായി പരാതി തീർപ്പാക്കിയില്ലെന്നാണ് അന്വേഷണ റിപ്പോർട്ടില്‍ പറയുന്നത്. തിരുവനന്തപുരം റെയ്ഞ്ച് ഡിഐജി സഞ്ചയ് കുമാർ ഗുരുഡിന്റെ അന്വേഷണ റിപ്പോർട് ഡിജിപിക്ക് കൈമാറി.
രണ്ട് മാസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവത്തിൽ കഴിഞ്ഞ മാസം 28നാണ് പരാതി നൽകിയത്. പരാതിക്കാരിയായി വ്യക്‌തമായ മൊഴിയും തെളിവുകളോ ഹാജരാക്കിയില്ല. മാത്രമല്ല, പരാതിക്ക് പിന്നിൽ രാഷ്‌ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും ഡിഐജി പറയുന്നു.
ഒരു ക്രിമിനൽ കേസിൽ പ്രതിയായ പരാതിക്കാരയുടെ അച്ഛനെ എൻസിപിയിൽ നിന്നും പുറത്താക്കി. ഇതിന് പിന്നിൽ പ്രവർത്തിച്ചത് പരാതിക്കാരി ആരോപണം ഉന്നയിച്ച പത്‌മാകരനായിരുന്നു. ഈ വൈരാഗ്യമാണോ പരാതിക്ക് പിന്നിലെന്നതും സംശയാസ്‌പദം ആണെന്നും ഡിഐജിയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
National News: യെദിയൂരപ്പക്ക് പിന്തുണയുമായി ബിജെപി പ്രവർത്തകർ; കടകളടച്ച് പ്രതിഷേധിച്ചു