ചിറ്റഗോങ്ങ്: ധാക്ക രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഏഷ്യന്‍ മൽസര വിഭാഗത്തില്‍ മികച്ച നടനായി ജയസൂര്യ തിരഞ്ഞെടുക്കപ്പെട്ടു. രഞ്‌ജിത് ശങ്കർ സംവിധാനം ചെയ്‌ത ‘സണ്ണി’ എന്ന ചലച്ചിത്രത്തിലെ അഭിനയത്തിനാണ് അവാർഡ്. സൗത്ത് ഏഷ്യയിലെ ഏറ്റവും വിലപിടിപ്പുള്ള പുരസ്‌കാരമാണ് ഇത്.
ഇന്ത്യയിൽ നിന്നുള്ള ഓസ്‌കർ എൻട്രി ആയിരുന്ന തമിഴ് സിനിമ ‘കൂഴങ്ങൾ’ ആണ് മികച്ച ഫീച്ചർ സിനിമയായി തിരഞ്ഞെടുക്കപ്പെട്ടത്. ഡോ.ബിജു സംവിധാനം ചെയ്‌ത ‘ദ പോർട്രെയ്റ്റ്സ്’, ഷരീഫ് ഈസ സംവിധാനം ചെയ്‌ത ‘ആണ്ടാൾ’, മാർട്ടിൻ പ്രക്കാട്ടിന്റെ ‘നായാട്ട്’, സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്‌ത ‘എന്നിവർ’ തുടങ്ങിയ സിനിമകളാണ് ഫിക്‌ഷൻ വിഭാഗത്തിൽ മലയാളത്തിൽ നിന്ന് മൽസരിച്ചത്.
നോൺ ഫിക്ഷൻ വിഭാഗത്തിൽ മലയാളത്തിൽ നിന്നും ‘മണ്ണ്’ മാത്രമാണ് പ്രദർശന യോഗ്യത നേടിയിരുന്നത്. എഴുപത് രാജ്യങ്ങളിൽ നിന്നുള്ള 220 ഓളം സിനിമകളാണ് പല വിഭാഗങ്ങളിലായി മൽസരിച്ചത്. ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ രഞ്‌ജിത് ശങ്കര്‍, ജയസൂര്യ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ‘സണ്ണി’ ജയസൂര്യയുടെ കരിയറിലെ നൂറാമത്തെ ചിത്രമാണ്.
Read Also: വീടുകളില്‍ മരുന്നെത്തിക്കാന്‍ പ്രത്യേക പദ്ധതിയുമായി ആരോഗ്യ വകുപ്പ്