ഇടുക്കി: എൻജിനീയറിങ് കോളേജ് വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായ ധീരജിനെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്‌റ്റഡിയിൽ വേണമെന്ന അന്വേഷണ സംഘത്തിന്റെ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഇന്നലെ പരിഗണിക്കേണ്ടിയിരുന്ന കസ്‌റ്റഡി അപേക്ഷ ബന്ധപ്പെട്ട സെഷൻസ് കോടതി അവധി ആയതിനാൽ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
കെഎസ്‍യു, യൂത്ത് കോൺഗ്രസ് നേതാക്കളായ നിഖിൽ പൈലി, ജെറിൻ ജോജോ, ടോണി തേക്കിലക്കാടൻ, ജിതിൻ ഉപ്പുമാക്കൽ എന്നിവരെ 10 ദിവസത്തേക്ക് കസ്‌റ്റഡിയിൽ വേണമെന്നാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. കേസിലെ പ്രധാന തെളിവായ, ധീരജിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി ഉൾപ്പടെ ഇവരിൽ നിന്നും കണ്ടെത്താനുണ്ട്.
അഞ്ച് പ്രതികളാണ് ഇതുവരെ കേസിൽ അറസ്‌റ്റിലായത്. കേസിലെ അഞ്ചാം പ്രതിയാണ് ഇനി പിടിയിലാകാനുള്ളത്. ഇടുക്കി ഡിവൈഎസ്‌പി ഇമ്മാനുവല്‍ പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
Most Read: ദിലീപിന്റെ സുഹൃത്തിന്റെ വീട്ടിൽ പരിശോധന നടത്തി ക്രൈം ബ്രാഞ്ച്