ഭോപ്പാൽ: മധ്യപ്രദേശിൽ മാസ്‌ക് ധരിക്കാത്തതിന് സ്‍ത്രീയ്‌ക്ക് പോലീസിന്റെ ക്രൂരമർദ്ദനം. മകളുടെ മുന്നിൽവെച്ചാണ് ഒരു സംഘം പോലീസ് ഉദ്യോഗസ്‌ഥർ സ്‍ത്രീയെ മർദ്ദിക്കുകയും വലിച്ചിഴക്കുകയും ചെയ്‌തത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
സാഗർ ജില്ലയിലാണ് സംഭവം. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കെ പലചരക്ക് സാധനങ്ങൾ വാങ്ങാൻ പോവുകയായിരുന്നു യുവതിയും മകളും. എന്നാൽ പോലീസ് എത്തുകയും ഇവരെ മർദ്ദിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം.
सागर में एक महिला की पिटाई का वीडियो वायरल हो रहा है, महिला अपनी बेटी के साथ बाहर निकली थी, मास्क नहीं पहना था बेटी ने भी मुंह पर सिर्फ स्कॉर्फ बांध रखा था। इस बीच पुलिस ने चेकिंग के दौरान गांधी चौक के पास उसे पकड़ लिया @ndtvindia @ndtv @manishndtv @alok_pandey @GargiRawat pic.twitter.com/rKwichtrpd
— Anurag Dwary (@Anurag_Dwary) May 19, 2021
മർദ്ദനത്തിനിടെ കുതറിയോടാൻ ശ്രമിക്കുന്ന സ്‍ത്രീ പലതവണ റോഡിൽ വീഴുന്നതും എഴുന്നേൽക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഒരു വനിതാ പോലീസ് ഉദ്യോഗസ്‌ഥ ഇവരെ വാഹനത്തിൽ കൊണ്ടുപോകാൻ ശ്രമിക്കുന്നുതും ദൃശ്യങ്ങളിൽ വ്യക്‌തമാണ്.
എന്നാൽ വാഹനത്തിൽ കയറാൻ യുവതി തയ്യാറായില്ല. ഇതിനിടെ പോലീസ് അവരുടെ മകളെ പിന്നോട്ട് വലിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. യുവതിയെ കൂട്ടിക്കൊണ്ടുപോകാൻ കഴിയാതെ വന്നതോടെ പോലീസ് ഉദ്യോഗസ്‌ഥ റോഡിലിരുന്ന അവരുടെ തലമുടിയിൽ പിടിച്ച് വലിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
Read Also: ഹാനി ബാബുവിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ ബോംബെ ഹൈക്കോടതി ഉത്തരവ്