ഹാനി ബാബുവിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ ബോംബെ ഹൈക്കോടതി ഉത്തരവ്

By News Desk, Malabar News
Ajwa Travels

മുംബൈ: ഭീമ കൊറേഗാവ് കേസില്‍ അറസ്‌റ്റിലായ മലയാളിയും ഡെല്‍ഹി യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രഫസറുമായ ഹാനി ബാബുവിനെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലേക്ക് മാറ്റാന്‍ ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്. കുടുംബം സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കവേയാണ് നിര്‍ദ്ദേശം.

കുടുംബത്തിന്റെ ആഗ്രഹ പ്രകാരമുള്ള ആശുപത്രിയില്‍ ചികിൽസ നടക്കട്ടെയെന്ന് ബോംബെ ഹൈക്കോടതി നിരീക്ഷിച്ചു. ചികിൽസാ ചെലവ് വഹിക്കാന്‍ കുടുംബം തയാറായതും കണക്കിലെടുത്തു. നിലവില്‍ മുംബൈയിലെ ജിടി ആശുപത്രിയില്‍ ചികിൽസയിലാണ് ഹാനി ബാബു.

മഹാരാഷ്‌ട്രയിലെ തലോജാ സെന്‍ട്രല്‍ ജയിലില്‍ വിചാരണ തടവുകാരനായി കഴിയവെയാണ് ഹാനി ബാബുവിന് കോവിഡ് സ്‌ഥിരീകരിച്ചത്. കണ്ണില്‍ അണുബാധ ഏറ്റതിനാല്‍ നേരത്തെ തന്നെ ഹാനി ബാബു ചികിൽസയിലായിരുന്നു. കോവിഡ് ബാധിതനായ ഹാനി ബാബുവിന് ബ്ളാക്ക് ഫംഗസ് രോഗവും പിടിപ്പെട്ടിരുന്നു.

കുടുംബമായിരുന്നു ആദ്യം വാര്‍ത്ത പുറത്തുവിട്ടത്. ഒരു കണ്ണിന്റെ കാഴ്‌ച പൂര്‍ണമായി നഷ്‌ടപ്പെടാന്‍ സാധ്യതയുണ്ടെന്നും മറ്റു ശരീരഭാഗങ്ങളിലേക്ക് പടര്‍ന്നു കൊണ്ടിരിക്കുന്ന അണുബാധ തലച്ചോറിലേക്ക് പടരാനും അദ്ദേഹത്തിന്റെ ജീവന്‍ തന്നെ അപകടത്തിലാക്കാനും സാധ്യതയുണ്ടെന്നും ഭാര്യ അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ 28നാണ് ഹാനി ബാബുവിനെ എന്‍ഐഎ അറസ്‌റ്റ് ചെയ്‌തത്‌.

Read Also: സത്യപ്രതിജ്‌ഞാ ബഹിഷ്‌ക്കരണം; പ്രതിപക്ഷത്തിന് മാന്യത കാത്ത് സൂക്ഷിക്കാനായില്ലെന്ന് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE