ബ്യൂണസ് ഐറിസ്: തലച്ചോറിൽ രക്‌തം കട്ട പിടിച്ചതിനെ തുടർന്ന് ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണക്ക് ശസ്‌ത്രക്രിയ വേണമെന്ന് ഡോക്‌ടർമാർ. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യം നിലനിൽക്കുന്നില്ലെന്ന് മറഡോണയുടെ ഡോക്‌ടർ ലിയോപോൾഡോ ലൂക്ക് അറിയിച്ചു.
ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്ന് തിങ്കളാഴ്‌ചയാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ സ്‌കാനിങ്ങിലാണ് തലച്ചോറിൽ രക്‌തം കട്ടപിടിച്ചതായി കണ്ടെത്തിയത്. അദ്ദേഹത്തിന് വിളർച്ചയും നീർജലീകരണവും ഉണ്ടെന്നും ഡോക്‌ടർമാർ പറഞ്ഞു.
അടുത്തിടെയാണ് അദ്ദേഹം രണ്ട് ഹൃദയാഘാതങ്ങൾ നേരിട്ടത്. രക്‌തസമ്മർദ്ദം ഉൾപ്പടെയുള്ള ജീവിതശൈലി രോഗങ്ങളും അദ്ദേഹത്തെ അലട്ടുന്നുന്നുണ്ട്. ലഹരിമരുന്ന് ഉപയോഗിച്ചതിലൂടെയുള്ള ശാരീരിക മാനസിക പ്രശ്‍നങ്ങളും മറഡോണ നേരിടുന്നുണ്ട്.
ഇക്കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് മറഡോണ അദ്ദേഹത്തിന്റെ അറുപതാം ജൻമദിനം ആഘോഷിച്ചത്.
Read also: കേന്ദ്ര ഏജന്‍സി അന്വേഷണം രാഷ്‌ട്രീയ പ്രേരിതമോ; മൗനം പാലിച്ച് മുഖ്യമന്ത്രി