കൊച്ചി: അന്താരാഷ്‍ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് വിലകുറയുമ്പോഴും രാജ്യത്ത് ഇന്ധനവില കുത്തനെ കൂടുന്നു. ബ്രെൻഡ് ക്രൂഡ് വില ബാരലിന് ഇപ്പോഴും 10 ഡോളറിൽ താഴെയാണ്. എന്നാൽ പെട്രോളിന് 88 പൈസവരെയും ഡീസലിന് 85 പൈസവരെയും വ്യാഴാഴ്‌ച കൂടിയതോടെ തിരുവനന്തപുരത്ത് ഡീസൽ വില ലിറ്ററിന് 100 രൂപ കടന്നു. പെട്രോൾ വില 113 കടന്നു.
137 ദിവസത്തെ ഇടവേളയ്‌ക്ക് ശേഷം ഇന്ധനവില പരിഷ്‌കരണം മാർച്ചിലാണ് പുനരാരംഭിച്ചത്. മാർച്ച് 22 മുതൽ 31 വരെയുള്ള 10 ദിവസങ്ങളിൽ ഒൻപത് തവണയും പെട്രോൾ, ഡീസൽ വില കൂടി.
തിരുവനന്തപുരത്ത് പെട്രോളിന് 6.91 രൂപയും ഡീസലിന് 6.69 രൂപയുമാണ് ആകെ വർധനയുണ്ടായത്.
അതേസമയം കേന്ദ്രഭരണ പ്രദേശമായ മാഹിയിൽ പെട്രോളിന് 98.70 രൂപയും ഡീസലിന് 86.92 രൂപയുമാണ് വ്യാഴാഴ്‌ച വില. കേരളത്തിൽ ഏറ്റവും കുറഞ്ഞ വിലയുള്ള കൊച്ചിയുമായി താരതമ്യം ചെയ്യുമ്പോൾ മാഹിയിൽ പെട്രോളിന് 12.45 രൂപയും ഡീസലിന് 11.25 രൂപയും കുറവാണ്.
Most Read: കൊളംബോയില്‍ പോലീസും ജനങ്ങളും തമ്മില്‍ സംഘര്‍ഷം