എറണാകുളം: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്ന ആവശ്യവുമായി ദിലീപ് സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസ് അട്ടിമറിക്കുന്നതിന് വേണ്ടിയാണ് തുടരന്വേഷണം നടത്തുന്നതെന്നാണ് ദിലീപ് ആരോപിക്കുന്നത്. കൂടാതെ തുടരന്വേഷണം അനന്തമായി നീട്ടാൻ സാധിക്കില്ലെന്ന് ഹൈക്കോടതി കഴിഞ്ഞ തവണ ഹരജി പരിഗണിച്ചപ്പോൾ വ്യക്‌തമാക്കിയിരുന്നു.
എന്നാൽ അന്വേഷണം അവസാന ഘട്ടത്തിലാണെന്നും ചില ഡിജിറ്റല്‍ തെളിവുകള്‍ കൂടി പരിശോധിക്കാനുണ്ടെന്നുമാണ് പ്രോസിക്യൂഷന്‍ വ്യക്‌തമാക്കുന്നത്. ഒപ്പം തന്നെ ഫോറന്‍സിക് പരിശോധനാ ഫലത്തിന്റെ അടിസ്‌ഥാനത്തില്‍ ദിലീപടക്കമുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്യണമെന്ന ആവശ്യവും പ്രോസിക്യൂഷൻ ഉന്നയിച്ചിട്ടുണ്ട്.
അതേസമയം ഹരജിയിൽ കക്ഷി ചേർന്ന നടി സത്യം പുറത്തു വരാനായി തുടരന്വേഷണം അനിവാര്യമാണെന്ന് കോടതിയെ അറിയിച്ചു. കൂടാതെ കേസിന്റെ വിചാരണ പൂർത്തിയാകുന്നത് വരെ മാദ്ധ്യമ വാർത്തകൾ വിലക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹരജിയും ഇന്ന് കോടതി പരിഗണിക്കും.
Read also: ഹരിദാസൻ വധക്കേസ്; ലിജേഷിനെ ഫോൺ വിളിച്ചത് ബന്ധു എന്ന നിലയിൽ- പോലീസിന്റെ മൊഴി